ADVERTISEMENT

കാണാൻ മനോഹരമാണെങ്കിലും ചില പക്ഷികൾ ഏറെ അപകടകാരികളാണ്. അത്തരത്തിൽ ന്യൂഗിനിയയിൽ അസാധാരണമായ പക്ഷിയിനങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. റീജന്റ് വിസിലർ, റൂഫസ്നാപ്ഡ് ബെൽബേർഡ് എന്നീ പക്ഷികളെയാണ് ന്യൂഗിനിയയിലെ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയത്. ഇവയുടെ ചിറകിൽ മാരകമായ വിഷം അടങ്ങിയിട്ടുള്ളതായി ഗവേഷകർ പറയുന്നു. ഡെൻമാർക്ക് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനായ ക്നുഡ് ജോൺസന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ബാട്രാചോട്ടോക്സിൻ എന്ന മാരക വിഷമാണ് പക്ഷികളുടെ തൂവലുകളിൽ കണ്ടെത്തിയത്. പോയിസൺ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന അതേ മാരകവിഷമാണിത്. ഇത് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ പേശികളെ ബാധിക്കും. അപസ്മാരം, ഹൃദയസ്തംഭനം എന്നിവയ്ക്കും കാരണമാകും. എന്നാൽ മറ്റ് പക്ഷികളെ ഇവ ബാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു. 

ചിറകിലുള്ള വിഷത്തെ അതിജീവിക്കാനായി പക്ഷികളുടെ സോഡിയം ചാനലുകളിൽ ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.

English Summary:

Two stunning New Guinea birds, the Regent Whistler and Rufous-naped Bellbird, harbor a deadly secret: batrachotoxin, a potent poison also found in poison dart frogs. A new study reveals their genetic adaptations to survive this potent toxin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com