ADVERTISEMENT

മഴയും വെയിലും വകവയ്ക്കാതെ അബ്ദുൽഖാദർ കുഞ്ഞ് (82) തുഴയുകയാണ്, പ്രകൃതിക്കായി. കാൻസർ ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന അബ്ദുൽഖാദർ രോഗമുക്തനായി തിരികെ വന്നതിനുശേഷമാണ് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം തുടങ്ങിയത്. ലോക്ഡൗൺ കാലത്തും പോരാട്ടത്തിന് വിശ്രമം നൽകിയില്ല

കരിപ്പുഴ തോട്ടിലും കായംകുളം കായലിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ പോയി ശേഖരിച്ച് കരയിലെത്തിക്കും. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഇവ വിൽക്കും. ഇതുവഴി ഉപജീവനത്തിനും സഹായകമാകുന്നുണ്ടെന്ന് അബ്ദുൽഖാദർ പറയുന്നു. അങ്കണവാടി ഹെൽപറായി ജോലി ചെയ്യുന്ന മകൾ സാജിതയോടൊപ്പം രണ്ടാം കുറ്റിയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com