24 വർഷങ്ങൾക്ക് ശേഷവും ആൽമരം മൂന്നടി മാത്രം; കുള്ളൻമരങ്ങളുടെ വനമൊരുക്കി യുവാവ്!
Mail This Article
കുള്ളൻമരങ്ങളുടെ വനമൊരുക്കി ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ യുവാവ്. രണ്ടര പതിറ്റാണ്ടിന്റെ പരിശ്രമത്തിലൂടെ ബോൺസായി മരങ്ങളുടെ വൻ ശേഖരമാണ് വീടിന് സമീപം ഒരുക്കിയത്. വിവിധ ഇനങ്ങളിലുള്ള ഇരുന്നൂറോളം ബോൺസായികൾ ഇവിടെയുണ്ട്.
ഷാനവാസിന്റെയാണ് കുള്ളൻ മരങ്ങൾ. ആദ്യ പരീക്ഷണം വീട്ടുമുറ്റത്ത് വളർന്ന മൂന്നടി ഉയരമുള്ള ആലിൻതൈയ്യിലായിരുന്നു. ഇത് ബോൺസായി മരമായി കുറുകി വളർന്നതോടെ കൂടുതൽ ചെടികളിലായി പരിക്ഷണം.
24 വർഷങ്ങൾക്ക് ശേഷം ഇന്നും ഈ ആൽമരത്തിന്റെ ഉയരം മൂന്നടി മാത്രമാണ്. 18 ഇനം ആൽമരങ്ങളാണ് ഇപ്പോൾ ഷാനവാസിന്റെ ശേഖരത്തിലുള്ളത്. ഇവയ്ക്കു പുറമെ വിവിധയിനം അത്തി, പേരാൽ, അരയാൽ, ഓസ്ട്രേലിയൻ കസവില്ല, ചെറി, ലിബോട്ടിക്കാവ, വാളൻപുളി തുടങ്ങിയവയും ശേഖരത്തിലുണ്ട്.
മരങ്ങളുമായി വർഷങ്ങളുടെ ആത്മബന്ധമാണ്. നൂറ്റമ്പതിലധികം ചെടികളുണ്ടെങ്കിലും ഒന്നു പോലും വിൽക്കുവാൻ ഈ യുവാവ് തയ്യാറല്ല. എന്തായാലും കുള്ളൻ ചെടികൾ നിറഞ്ഞ 'കുഞ്ഞൻ വനം' കാണുവാനും അറിയുവാനുമായ് നിരവധിപ്പേരാണ് ഈ വീട്ടിലേക്ക് എത്തുന്നത്
English Summary: Bonsai Plant maker in Idukki