ADVERTISEMENT

പ്രളയം കടലിന് സമ്മാനിച്ചത് മാലിന്യക്കൂമ്പാരം. തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര മുതൽ താനൂർ വരെ കടലോരത്ത് മാലിന്യം കുന്നുകൂടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മരക്കഷണങ്ങൾ, മാംസാവശിഷ്ടങ്ങൾ എന്നിവയാണ് കടലോരത്ത് അടിഞ്ഞിട്ടുള്ളത്. 

ഇതെ തുടർന്ന് കരയോടു ചേർന്ന് കടലിൽ മത്സ്യബന്ധനം നടത്തുന്നത് ഏറെ ശ്രമകരമാണെന്ന് പരമ്പരാഗത തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധന വലകളിൽ മാലിന്യം കുടുങ്ങി കേടുപാടുകൾ സംഭവിക്കു‌ന്നതും പതിവാണ്. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com