ADVERTISEMENT

പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൂട്ടം തെറ്റിയ കുട്ടിയാന ചരിഞ്ഞു. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ഒന്നര വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞത്. തുടർന്നു പോസ്റ്റ്മോർട്ടം നടത്തി.20 ദിവസത്തോളമായി സുങ്കം റേഞ്ചിലെ തൂണക്കടവ് പ്രദേശത്ത് ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞ  ആനക്കുട്ടി ക്ഷീണിതനായതോടെ വനംവകുപ്പു മുൻകയ്യെടുത്തു ചിറ്റൂർ ഗവ. പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ശെൽവമുരുകനെ കൊണ്ടു വന്നു ഗ്ലൂക്കോസ് കുത്തിവച്ചിരുന്നു.

കൂട്ടത്തിൽ നിന്നു വേർപെട്ട ആനക്കുട്ടി ചെട്ടിവാര സെക്‌ഷനിലെ വനം ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു.  ആനക്കുട്ടിയെ വീണ്ടും കൂട്ടത്തിലെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. കാട്ടിൽ തുടരുന്നത് ഒഴിവാക്കി ആനക്കൊട്ടിലിലേക്കു മാറ്റുന്നതു പരിഗണിക്കുന്നതിനിടെയാണു  കുട്ടിക്കൊമ്പൻ വിട‌ പറഞ്ഞത്.  കുട്ടിയാനയുടെ ചികിൽസയ്ക്കായി പറമ്പിക്കുളത്തുണ്ടായിരുന്ന ഡോ. ശെൽവമുരുകന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com