ADVERTISEMENT

ഗുണ്ടൽപേട്ടിൽ ഭീതിപരത്തിയ കടുവയെ പിടികൂടാൻ ആനകളുമായി വനംവകുപ്പിന്റെ പരിശോധന തുടരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 6 ആനകളാണു കടുവയെ കുടുക്കാൻ എത്തിയിരിക്കുന്നത്. 2 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ ഊർജിതമാക്കിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ഗോപാലസ്വാമി ബെട്ടയിലാണു 2 മാസമായി കടുവ ഭീതി പരത്തുന്നത്. 

ഒരാഴ്ചയ്ക്കുള്ളിൽ 2 കർഷകരുടെ ജീവനാണ് കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. 14 കന്നുകാലികളെയും കൊന്നു തിന്നിരുന്നു. കടുവയെ ആകർഷിക്കാൻ മനുഷ്യരക്തം നിറച്ച പാവകളെ 5 ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കൽ മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ കടുവ മണം പിടിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആദ്യമായി പാവക്കെണി ഒരുക്കിയിരിക്കുന്നത്. കടുവയെ മയക്കുവെടി വച്ചോ, കെണിയിൽ കുരുക്കിയോ പിടികൂടാനാണു കർണാടക പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ നിർദേശം.

മയക്കുവെടിയിൽ പരിശീലനം ലഭിച്ച 4 മൃഗഡോക്ടർമാരും തിരച്ചിൽ സംഘത്തിനൊപ്പമുണ്ട്. വനമേഖലയിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പെൺ കടുവയാണു പ്രദേശത്ത് ഭീതി പരത്തുന്നതെന്നു കണ്ടെത്തിയതായി ബന്ദിപ്പൂർ വന്യജീവി സങ്കേതം ഡയറക്ടർ ടി.ബാലചന്ദ്ര പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com