ADVERTISEMENT

‘ഹെസ്സി’ എന്ന് ലോകം സ്നേഹത്തോടെ വിളിച്ച തിമിംഗലത്തിന്റെ ജീവന്‍ നഷ്ടമായതെങ്ങനെയെന്ന ചോദ്യത്തിനുത്തരമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകത്തെ സജീവ ചര്‍ച്ചയായിരുന്നു ഇൗ ഭീമന്‍ തിമിംഗലം.  ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ ഇൗ തിമിംഗലം കപ്പലിടിച്ചാണ് ചത്തതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏകദേശം 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ചത്തത്. കീഴ്ത്താടിയിൽ ഗുരുതരമായ പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ ആഴ്ച ആദ്യം തിമിംഗലത്തെ നദിയിൽ കണ്ടെത്തിയത്ത്. ഇതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.

പ്ലാസ്റ്റിക് അകത്ത് ചെന്നാണ് തിമിംഗലം ചത്തതെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതിനു പിന്നാലെ നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കപ്പലിടിച്ചതാണ് തിമിംഗലം ചത്തതെന്ന് തെളിഞ്ഞു. തലച്ചോറില്‍ ചോര കട്ടപിടിച്ച നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ് തിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തിയതാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com