ADVERTISEMENT

തമിഴ്നാട്ടിലെ നീലഗിരിയിലെ കൊലയാളി കാട്ടുകൊമ്പനെ മലപ്പുറം നിലമ്പൂർ മുണ്ടേരി വനത്തില്‍ കണ്ടെത്തി. ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി തമിഴ്നാട്ടില്‍ നിന്നടക്കം സംഘം നിലമ്പൂര്‍ വനമേഖലയില്‍ എത്തിയിട്ടുണ്ട്. 3 പേരെ കൊന്ന കാട്ടാനയാണ് മുണ്ടേരി വനത്തിലെ കുമ്പളപ്പറ ആദിവാസി കോളനിക്ക് സമീപത്ത് എത്തിയത്. ഒപ്പം മറ്റു കാട്ടാനകളുടെ സാന്നിധ്യവുമുണ്ട്. 

കോളനിയിൽ നിന്നു 300 മീറ്റർ അകലെ ചാലിയാറിനക്കരെയാണ് ആദ്യം ആനയെ കണ്ടത്. ഗൂഢല്ലൂര്‍ കൊളപ്പള്ളിയിലും കണ്ണൻവയലിലും 3 പേരുടെ ജീവനെടുത്ത ആന പന്തല്ലൂർ ഗ്ലെൻ റോക്ക് വനത്തിലൂടെ നിലമ്പൂർ മുണ്ടേരി വനത്തിലേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു. സ്ഥിരം കൊലയാളിയായ കാട്ടാന എത്തുന്നതിന്റെ ഭീതിയിലാണ് വനമേഖലയിലെ ആദിവാസി കോളനികളെല്ലാം.

കേരള- തമിഴ്നാട് വനപാലകരുടെ സംയുക്ത സംഘം ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കോളനി പരിസരത്ത് വനമേഖലയിൽ കണ്ടതായി ആദിവാസികൾ വനപാലകരെ അറിയിച്ചിരുന്നു. മയക്കുവെടി വച്ച് പിടികൂടാനാണ് നീക്കം. തമിഴ്നാട് വനം വകുപ്പിന്റെ വിദഗ്ധ സംഘവും 4 താപ്പാനകളും 40 ജീവനക്കാരും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.

English Summary: Wild elephant trigger panic in Munderi forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com