ADVERTISEMENT

ഉത്തർപ്രദേശിലെ പിലിബിത് വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ 2 യുവാക്കൾ കൊല്ലപ്പെട്ടു. വനത്തിനുള്ളിലെ റോഡിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് കടുവയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഞായറാഴ്ചയാണ് സംഭവം. കൻഹായ്(25), സോനു (25) എന്നവരാണ് കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവസമയത്ത് ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് മോനു സമീപത്തുണ്ടായിരുന്ന മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. മറ്റു രണ്ടുപേരെയും കടുവ അവിടെ വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഡയറ്ടർ നവീൻ ഖണ്ടേൽവാൽ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പുലർച്ചെയും വൈകുന്നേരങ്ങളിലും വനത്തിനുള്ളിലൂടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്ന കർശന നിർദേശമുണ്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് ഈ നിർദേശം. ഇത് അവഗണിച്ച് യാത്ര ചെയ്ത യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനത്തിനുള്ളിലൂടെയുള്ള ഇരുചക്ര വാഹനയാത്ര നിരോധിക്കണമെന്നും വന്യജീവി സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ നവീൻ ഖണ്ടേൽവാൽ വ്യക്തമാക്കി.

English Summary: Two People Killed By Tiger In Uttar Pradesh's Pilibhit Tiger Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com