കൊമ്പന്മാരിലെ കീരിക്കാടൻ ജോസും ഭരതൻ എസ്ഐയും; ഇടഞ്ഞാൽ കുങ്കി മഹാ പെശകാ...
Mail This Article
‘വിയറ്റ്നാംകോളനി’യിലെ റാവുത്തറെ തളയ്ക്കാൻ കീരിക്കാടൻ ജോസ് വന്നാൽ വന്നാൽ ആദ്യം പറയുന്ന ഡയലോഗ് ‘‘എടാ നിന്നെക്കാൾ വലിയ ഗുണ്ടയായിരുന്നെടാ ഞാൻ’’ എന്നാകും. നാടാകെ ഭീതിപരത്തുന്ന കാട്ടാനകളെ തളയ്ക്കാൻ വരുന്ന കുങ്കിയാനകൾ പറയുന്നതും ഇതു തന്നെ. നാടുവിറപ്പിച്ച, ചട്ടമ്പികളായ ആനകളാണ് പിന്നീട് കുങ്കിയാനകളായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെ ബത്തേരിയിലും പാലക്കാട്ടുമെല്ലാം മദിച്ചു നടക്കുന്ന ആനകളെ തുരത്താൻ കുങ്കികളിറങ്ങിയെന്നു കേൾക്കുമ്പോൾ, അതാരാണപ്പാ ഈ ടൈപ്പ് ആന എന്നു പലരും കരുതും. മാനസാന്തരപ്പെട്ട പഴയ ചട്ടമ്പികളാണു പിന്നീട് കുങ്കിയാകുന്നത്. എന്നു വച്ച് അവരൊന്നും റിട്ടയേർഡ് ഗുണ്ടകളുമല്ല. വില്ലൻമാരുടെ എല്ലാ ബലവും ബലഹീനതയുമെല്ലാം അറിയുന്നവർ. ഒരേ സമയം വില്ലനും നായകനുമായി മാറുന്ന കുങ്കിയാനകളെക്കുറിച്ച് അറിയാൻ ഏറെയുണ്ട്. എങ്ങനെയാണ് കുങ്കിയാനകളെ തിരഞ്ഞെടുക്കുന്നത്? ഇവയ്ക്ക് ആരാണ് പരിശീലനം നൽകുന്നത്? എങ്ങനെയാണ് ഈ ചട്ടമ്പിയാനകളെ പാപ്പാന്മാർ ചട്ടം പഠിപ്പിക്കുന്നത്? കേരളത്തിൽ എവിടെയാണ് കുങ്കിയാനകൾക്കു പരിശീലനം? ഇതാ, അറിയേണ്ടതെല്ലാം വിശദമായി...