ADVERTISEMENT

സൺസ്‌ക്രീനുകൾ അപകടകരമാണെന്ന് അവകാശപ്പെടുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2019-ലെ എഫ്‌ഡിഎ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്സിബെൻസോൺ ഉൾപ്പെടെയുള്ള സൺസ്‌ക്രീനിലെ  രാസവസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ത്വക്ക് കാൻസർ സാധ്യത, പ്രത്യേകിച്ച് മെലനോമ വർദ്ധിപ്പിക്കുമെന്നുമാണ് വിഡിയോയിലെ അവകാശവാദം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം

∙ അന്വേഷണം

സൺസ്‌ക്രീനുകൾ ഉപയോഗിക്കരുത്... 2019 മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച എഫ്‌ഡിഎ റിപ്പോർട്ടിൽ സൺസ്‌ക്രീൻ ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ തന്നെ അതിലെ രാസവസ്തുക്കൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഓക്സിബെൻസോൺ എന്ന ഒരു ഘടകം, വെറും രണ്ട് മണിക്കൂർ ഉപയോഗത്തിനുശേഷം തന്നെ അളവിൽ കൂടുതൽ രക്തത്തിൽ കലരുന്നെന്ന് വിഡിയോയിൽ പറയുന്നുണ്ട്. ഈ രാസവസ്തുക്കൾ നിങ്ങളുടെ കരളിനും വൃക്കകൾക്കും ഭാരം നൽകുകയും നിങ്ങളെ രോഗികളാക്കുകയും ചെയ്യുമെന്നും വിഡിയോയിലുള്ളയാൾ കൂട്ടിച്ചേർക്കുന്നുണ്ട്.

നാം എത്രയധികം സൺസ്‌ക്രീൻ ഉപയോഗിക്കുന്നുവോ അത്രയധികം ത്വക്ക് കാൻസർ വരാൻ സാധ്യതയുണ്ട്. കാരണവും ഫലവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" എന്ന് ചോദിച്ചതിന് ശേഷം, കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ സൺസ്‌ക്രീനുകളുടെ വിൽപ്പന 38 മടങ്ങ് വർദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു. "ഏറ്റവും അപകടകരമായ ത്വക്ക് കാൻസറായ മെലനോമയുടെ നിരക്ക് 1982 മുതൽ ഇരട്ടിയായി," എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.വൈറൽ വിഡിയോ കാണാം

ഞങ്ങളുടെ അന്വേഷണത്തിൽ 2019 മെയ് മാസത്തിൽ, ഓക്സിബെൻസോൺ, അവോബെൻസോൺ, ഒക്ടോക്രീലീൻ, എകാംസ്യൂൾ തുടങ്ങിയ സൺസ്‌ക്രീനിലെ രാസവസ്തുക്കൾ ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ രക്തപ്രവാഹത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരു പൈലറ്റ് പഠനം എഫ്‌ഡിഎ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. പഠനത്തിൽ, നാല് ദിവസത്തിനുള്ളിൽ 24 സന്നദ്ധപ്രവർത്തകർ അവരുടെ ശരീരത്തിന്റെ 75% ഭാഗത്തും ദിവസത്തിൽ നാല് തവണ സൺസ്‌ക്രീൻ പുരട്ടി. മറ്റ് രാസവസ്തുക്കളെ അപേക്ഷിച്ച് 50-100 മടങ്ങ് ഉയർന്ന ഓക്സിബെൻസോൺ സാന്ദ്രത രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി, ഇത് എഫ്‌ഡിഎയുടെ സാധാരണ പരിധിയെക്കാൾ കൂടുതലായിരുന്നു. 

എന്നാൽ എഫ്‌ഡിഎയും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ നിന്നുള്ള വിദ‌ഗ്‌ധരും ഇത് ഹാനികരമല്ലെന്ന് ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.  ഈ പഠനത്തിന് കൂടുതൽ ഗവേഷണം ആവശ്യമാണ്  സൂര്യരശ്മിയിൽ നിന്നുള്ള സംരക്ഷണത്തിന് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് തുടരണമെന്ന് തന്നെയാണ് നിലവിൽ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

സൺസ്‌ക്രീൻ ഘടകങ്ങളുടെ സിസ്റ്റമിക് എക്‌സ്‌പോഷറിന്റെ സുരക്ഷയും ഫലവും നിർണയിക്കാൻ കൂടുതൽ പരിശോധനകളും പഠനങ്ങളും നടത്താൻ എഫ്‌ഡിഎ നിർദ്ദേശിച്ചിട്ടുണ്ട് . സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭ്യവുമല്ല. ഇതിന്മേലുള്ള പഠനങ്ങൾ ആവശ്യമാണ്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്‌തുത

വൈറൽ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെയും ലഭ്യമല്ല. ഇതിന്മേലുള്ള പഠനങ്ങൾ നടന്നു വരികയാണ്.

English Summary:

The viral video is misleading. There is no scientific evidence yet to prove that sunscreen causes cancer. Studies on this are ongoing

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com