ADVERTISEMENT

പഞ്ചസാരയും വിവിധ രോഗങ്ങളുമായും ബന്ധപ്പെടുത്തുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പഞ്ചസാര എഡിഎച്ച്ഡിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ്, ക്യാൻസർ തുടങ്ങിയ രോഗ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് വസ്‌തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ച പോസ്റ്റുകൾ അവകാശപ്പെടുന്നത്. അധിക പഞ്ചസാര ഉപയോഗം കാൻസറിന് കാരണമായേക്കാമെന്നും പഞ്ചസാരയുടെ ആസക്തി കൊക്കെയ്‌നേക്കാൾ എട്ട് മടങ്ങ് ശക്തമാണെന്നുമൊക്കെ ഈ പോസ്റ്റുകൾ  അവകാശവാദം ഉന്നയിക്കുന്നു.

∙ അന്വേഷണം

കീവേർഡ് തിരയലുകൾ നടത്തിയപ്പോൾ, കുട്ടികളിൽ പഞ്ചസാര ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (ADHD) ഉണ്ടാക്കുന്നുവെന്ന് തെളിയിക്കുന്ന നിർണായക തെളിവുകളൊന്നുമില്ലെന്ന്  കണ്ടെത്തി. പ്രസവത്തിനു മുമ്പുള്ള ഘട്ടത്തിൽ പഞ്ചസാര കഴിക്കുന്നത് എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി ലക്ഷണങ്ങൾക്ക് കാരണമായേക്കാമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ കുറവാണ്

‌പഞ്ചസാര കഴിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ചയെ വേഗത്തിലാക്കുകയോ കാൻസറിന് കാരണമാവുകയോ ചെയ്യുമെന്ന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, പഞ്ചസാരയുടെ അമിത ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച പാനീയങ്ങളിലും ഭക്ഷണങ്ങളിലും ചേർക്കുന്ന പഞ്ചസാര, അമിതവണ്ണത്തിന് കാരണമാകും, ഇത് കാൻസറിന് കാരണമായേക്കാം.

അതേസമയം പ്രമേഹമില്ലാത്ത വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രമേഹമുള്ളവർക്ക് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ പറയുന്നു. അസാധാരണമായ പ്രോട്ടീനുകൾ അടിഞ്ഞുകൂടുകയും തലച്ചോറിൽ പ്ലാക്കുകളും മറ്റും സൃഷ്ടിക്കുകയും സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യുന്നു . കൂടാതെ, റിപ്പോർട്ടുകൾ പ്രകാരം, അമിതമായ പഞ്ചസാര ഉപഭോഗം പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെങ്കിലും, പഞ്ചസാര ഡിമെൻഷ്യ ഉണ്ടാക്കുന്നു എന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല.

∙ വാസ്തവം

പഞ്ചസാരയ്ക്കു കാൻസറും, അൽസ്ഹൈമേഴ്സും, എഡിഎച്ച്ഡിയുമായി ബന്ധമുണ്ടെന്ന അവകാശവാദം തെറ്റാണ്.

English Summary:

Does sugar cause cancer, Alzheimer's, and ADHD? This investigation examines the evidence linking sugar consumption to these diseases, revealing the truth behind these claims.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com