രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ! 'നാൽപത് വർഷമായി എന്നെ ആരും ബഹുമാനിച്ചിട്ടില്ല; പിതാവ് മാത്രമാണ് ആദരവ് നൽകിയിട്ടുള്ളത്' | Fact Check

Mail This Article
രാഹുൽ ഗാന്ധി നടത്തിയതെന്ന അവകാശവാദവുമായി ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ആരും തന്നോട് ബഹുമാനം കാണിച്ചിട്ടില്ലെന്നും, തന്റെ പിതാവ് മാത്രമാണ് ബഹുമാനവും ആദരവും നൽകിയതെന്നും ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.
∙ അന്വേഷണം
റിവേഴ്സ് ഇമേജ് തിരയലിൽ രാഹുൽ ഗാന്ധിയുടെ സമാന പ്രസംഗത്തിന്റെ ഒരു ചെറിയ വിഡിയോ ഉൾപ്പെട്ട ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. സംവിധാൻ സുരക്ഷാ സമ്മേളൻ (ഇംഗ്ലീഷിൽ കോൺസ്റ്റിറ്റ്യൂഷൻ പ്രൊട്ടക്ഷൻ കോൺഫറൻസ്) എന്ന ഹാഷ്ടാഗ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന്, സംവിധാൻ സുരക്ഷാ സമ്മേളനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഞങ്ങൾ നടത്തിയ കീവേർഡ് പരിശോധനയിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ ഒരു വിഡിയോ ലഭിച്ചു.
ഈ വിഡിയോയിൽ, 1:00:38 മിനുട്ട് മുതൽ 1:02:37 വരെയുള്ള സമയപരിധിയിൽ രാഹുൽ ഗാന്ധിയുടെ വൈറൽ പ്രസ്താവന കേൾക്കാം. സുൽത്താൻപുരിലെ തന്റെ സന്ദർശനത്തെക്കുറിച്ചും അവിടെ ചെറ്റ് റാം മോച്ചി എന്ന ചെരുപ്പുകുത്തിയെ കണ്ടുമുട്ടിയതിനെക്കുറിച്ചുമാണ് വിഡിയോയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ചെറ്റ് റാം മോച്ചിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം ഈ പ്രസംഗത്തിൽ വിവരിക്കുന്നു.
കഴിഞ്ഞ 40 വർഷമായി സുൽത്താൻപുരിലാണ് താൻ താമസിക്കുന്നതെന്നും, ആരും തന്നെ ബഹുമാനിച്ചിട്ടില്ലെന്നും, തന്റെ പിതാവ് മാത്രമാണ് അന്തസ്സും ബഹുമാനവും നൽകിയതെന്നും മോച്ചി രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ സുൽത്താൻപുരിലെ ചെറ്റ് റാം മോച്ചിയെക്കുറിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമായി.
∙ വസ്‌തുത
വൈറൽ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ രാഹുൽ ഗാന്ധി സംസാരിച്ചത് അദ്ദേഹത്തെക്കുറിച്ചല്ല. സുൽത്താൻപുരിലെ തന്റെ സന്ദർശനത്തെക്കുറിച്ചും അവിടെ ചെറ്റ് റാം മോച്ചി എന്ന ചെരുപ്പുകുത്തിയെ കണ്ടുമുട്ടിയതിനെക്കുറിച്ചുമാണ് വിഡിയോയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ചെറ്റ് റാം മോച്ചിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഈ പ്രസംഗത്തിൽ വിവരിക്കുന്നത്.