ADVERTISEMENT

ഇരുചക്രവാഹനമോടിക്കുന്നവരെല്ലാം ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിയമമെങ്കിലും അതു പാലിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. സ്വന്തം ജീവന്റെ രക്ഷയ്ക്കാണ് എന്ന ചിന്തപോലും പലര്‍ക്കുമില്ല. ഹെല്‍മെറ്റ് ധരിക്കാതെ എത്തി പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബൈക്ക് യാത്രികരെ നിരന്തരം നാം കാണാറുണ്ട്. അത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ പൊലീസിനെ ഇടിച്ചിടുന്ന സ്‌കൂട്ടര്‍ യാത്രികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

മുംബൈയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി വിഡിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ വേഗത്തിലെത്തിയ സ്‌കൂട്ടര്‍ തടയാന്‍ ശ്രമിച്ച പൊലീസിനെ ഇടിച്ചിടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടക്കാനായി സ്‌കൂട്ടറിന്റെ വേഗം കൂട്ടിയതാണ് അപകടകാരണം. സ്‌കൂട്ടറിലെ രണ്ട് യാത്രക്കാര്‍ക്കും പോലീസിനും കാര്യമായ പരിക്കുകള്‍ പറ്റി എന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്.

ഹെല്‍മെറ്റ് എന്തിന് 

ചെറിയ വീഴ്ച്ചകളില്‍ നിന്നും, ചെറിയ ആഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിര്‍മിതി. എന്നാല്‍ വേഗതയുടെ ഈ കാലഘട്ടത്തില്‍ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാല്‍ അപകടം സംഭവിച്ചാലും വലിയ പരിക്കുകള്‍ പറ്റില്ല എന്ന് കരുതി ഹെല്‍മെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയില്‍ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തില്‍ നിന്ന് തലയടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.

55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുക എന്നാല്‍ ഒരു സെക്കന്റില്‍ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബൈക്കില്‍ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളില്‍ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാള്‍ക്ക് ഹെല്‍മെറ്റ് ധരിക്കാതിരിക്കാന്‍ ആയിരക്കണക്കിന് കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതെല്ലാം പാഴ്‌വാദങ്ങളാകാന്‍ ഈ ഒറ്റകാര്യം മനസിലാക്കിയാല്‍ മതി.

മുഖം മുഴുവന്‍ മൂടുന്ന ഹെല്‍മെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയില്‍ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാര്‍ക്കുള്ള എല്ലാ ഹെല്‍മെറ്റും സുരക്ഷിതമാണ്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പുതിയ ഹെല്‍മെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം.&ിയുെ; 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com