ADVERTISEMENT

നിരത്തുകളിലെ വാഹന സങ്കൽപ്പങ്ങളിൽ നിന്നെല്ലാം മാറിയ രൂപം, ഓരോ ഉപഭോക്താവിന്റേയും താൽപര്യം അനുസരിച്ച് മാറുന്ന സൗകര്യങ്ങൾ, വെടിയുണ്ടകള്‍ ഏൽക്കാത്ത ബോഡി കാൾമൻ കിങ് ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‍യുവിയായത് എന്തുകൊണ്ടെന്ന് കാണിച്ചു തരികയാണീ വിഡിയോ. 1.08 ദശലക്ഷം ഡോളർ മുതൽ 3.8 ദശലക്ഷം ഡോളർ വരെയാണ് ഈ എസ്‍യുവിയുടെ വില.

ലോകോത്തര ആഡംബര കാറുകൾ നാണിച്ചു പോകുന്ന ആഡംബരവുമായി ഈ എസ്‍യുവി ആദ്യം പ്രത്യക്ഷപ്പെട്ടത് 2017 ലെ ദുബായ് ഓട്ടോഷോയിലാണ്. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള എസ്‌യുവികളായ ബെന്റലി ബെന്റിയേഗയും ലംബോർഗിനി ഉറുസുമെല്ലാം ഇവന്റെ മുന്നിൽ വെറും പൂച്ചക്കുട്ടി.

karlmann-king-1

ചൈനയിലെ ഐഎടി ഡിസൈൻ ചെയ്ത ഈ വാഹനത്ത നിർ‌മിച്ചിരിക്കുന്നത് 1800 പേർ അടങ്ങുന്ന യൂറോപ്യൻ സംഘമാണ്. ലോകത്തിൽ ഇത്തരത്തിലുള്ള 12 എണ്ണം മാത്രമേ നിർമിക്കൂ. ഫോര്‍ഡിന്റെ പിക്കപ്പ് ട്രക്ക് എഫ്550 പ്ലാറ്റ്ഫോമിലാണ് എസ്‌യുവിയുടെ നിർമാണം. ഭാരം 4,500 കിലോഗ്രാം. ബുള്ളറ്റ് പ്രൂഫ് കവചമുള്ള മോഡൽ തെരഞ്ഞെടുത്താല്‍ ഭാരം 6,000 കിലോയായി വര്‍ധിക്കും. ഫോഡിന്റെ തന്നെ എഫ് 550യുടെ 6.8 ലീറ്റർ വി 12 എൻ‌ജിനാണ് എസ്‌യു‌വിക്ക് കരുത്ത് പകരുന്നത്. 400 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗം 220 കിലോമീറ്റർ.

karlmann-king-3

കാര്‍ബണ്‍ ഫൈബറിലും സ്റ്റീലുമാണ് കാർമാൻ കിങ്ങിന്റെ ബോഡി നിർമിച്ചത്. എച്ച്ഡി സൗണ്ട് സിറ്റം, എച്ച്ഡി 4കെ ടിവി, പണം സൂക്ഷിക്കാൻ സെയ്ഫ്, ഫോണ്‍ പ്രൊജക്ഷന്‍ സിസ്റ്റം, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ടിവി, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ഫോണ്‍, കോഫി മെഷിന്‍, ഇലക്ട്രിക് ടേബിള്‍, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്സ്, ഫ്രിഡ്ജ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളെല്ലാം വാഹനത്തിലുണ്ട്. 5990 എംഎം നീളവും 2480 എംഎം വീതിയും 2480 എംഎം തന്നെ പൊക്കവുമുണ്ട് എസ്‌യുവിക്ക്. 3691 എംഎം ആണ് വീൽബെയ്സ്. 151 ലീറ്ററാണ് ഫ്യൂൽ ടാങ്ക് കപ്പാസിറ്റി.

English Summary: Karlmann King the Most Expensive SUV In World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com