ADVERTISEMENT

കിയയുടെ പ്രീമിയം എംപിവി കാർണിവലിന്റെ പുതിയ പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. ടീസർ ചിത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് അടുത്ത വർഷം പുറത്തിറങ്ങുന്ന എംപിവിയുടെ കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന കാർണിവലിന് കൂടുതൽ എസ്‍യുവി മുഖമാണ് കിയ നൽകിയിരിക്കുന്നത്.

kia-carnival-3

കിയയുടെ എസ്‍യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപമാണ് പുതിയ വാഹനത്തിന്. ഡയമണ്ട് പാറ്റേണിലുള്ള ടൈഗർ നോസ് ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാന മാറ്റം. എൽഇഡി ഹെ‍ഡ്‌ലാംപുകളും ഗ്രില്ലിലേക്ക് ഇറങ്ങി നിൽക്കുന്ന ഡേടൈം റണ്ണിങ് ലാംപുകളും മുൻഭാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.

പഴയമോഡലിനെക്കാൾ വലിയ ബോണറ്റാണ് പുതിയ കാർണിവലിന്. പ്രോമിനന്റായ ക്യാരക്ടർ ലൈൻ, 19 ഇഞ്ച് അലോയ് വീലുകൾ കറുപ്പുനിറമുള്ള എ, ബി, സി പില്ലറുകൾ എന്നിവ വശങ്ങളിലെ ലുക്ക് മനോഹരമാക്കുന്നു. നിലവിലെ കാർണിവല്ലിനെക്കാൾ 40 എംഎം നീളവും 30 എംഎം വീൽബെയ്സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും. ഇന്റീരിയറിലെ മാറ്റങ്ങളുടെ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 

kia-carnival

കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എൻജിൻ വിവരങ്ങൾ കിയ പുറത്തുവിട്ടിട്ടില്ലെങ്കിലും 2.2 ലീറ്റർ ഡീസൽ, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ ‍ഡീസൽ, 1.6 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.

രാജ്യാന്തര വിപണിയിൽ 1998ൽ പുറത്തിറങ്ങിയ കാർണിവല്ലിന്റെ രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്നാണ് കിയ പറയുന്നത്. മൂന്നാം തലമറുയായ നിലവിലെ കാർണിവല്ലിൽ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം പുറത്തിറങ്ങുക. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം രാജ്യാന്തര വിപണിയിൽ അരങ്ങേറുന്ന കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary: 2021 Kia Carnival Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com