Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ‘മോജൊ 300’ അവതരണം 16ന്

Mahindra Mojo Mahindra Mojo 300

ഇരുചക്രവാഹന വിഭാഗത്തിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന ഏറ്റവും മുന്തിയ മോഡലായ ‘മോജൊ’യുടെ അവതരണ തീയതി നിശ്ചയിച്ചു; അടുത്ത 16നാവും ‘മോജൊ’യുടെ അരങ്ങേറ്റം. മഹീന്ദ്ര ടു വീലേഴ്സ് പ്രവർത്തനം ആരംഭിച്ച 2011ൽ തന്നെ കമ്പനി ‘മോജൊ’ അനാവരണം ചെയ്തതാണ്. എന്നാൽ ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം നീണ്ടു നീണ്ടു പോകുകയായിരുന്നു. യൂട്ടിലിറ്റി വാഹന നിർമാതാക്കളെന്ന നിലയിൽ പേരും പെരുമയുമുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കുടുംബത്തിൽ നിന്നാണു വരവെന്നതിനാൽ ‘മോജൊ’യെപ്പറ്റി വിപണിക്കും പ്രതീക്ഷയേറെയാണ്.

2012ൽ പ്രദർശിപ്പിച്ച ആശയത്തിൽ നിന്ന് അല്ലറ ചില്ലറ മാറ്റങ്ങളോടെയാണു ‘മോജൊ 300’ ഇപ്പോൾ വിപണിയിൽ പ്രവേശിക്കുന്നത്. ‘മോജൊ’യെ ഫ്രാൻസിൽ പ്യുഷൊ ആസ്ഥാനത്തേക്ക് അയച്ചതാണു വിവിധ മാറ്റങ്ങൾക്കു വഴി തെളിച്ചതെന്നു പറയപ്പെടുന്നു. ഫ്രഞ്ച് എൻജിനീയർമാരിൽ നിന്നുള്ള ധാരാളം നിർദേശങ്ങൾ കൂടി പരിഗണിച്ചാണത്രെ ഇപ്പോഴത്തെ ‘മോജൊ’യുടെ വരവ്.

ബൈക്കിന്റെ മുൻഭാഗത്തിന്റെ രൂപകൽപ്പനയിൽ പ്രായോഗിക സമീപനം സ്വീകരിച്ച മഹീന്ദ്ര, ഇരട്ട ഹെഡ്ലാംപുകളും പരിഷ്കരിച്ചു. ഒപ്പം അനലോഗ് ടാക്കോമീറ്റർ സഹിതമുള്ള ഡിജിറ്റൽ സ്പീഡോമീറ്ററിൽ ഗീയർ ഷിഫ്റ്റ് ലൈറ്റും ഇന്ധനം കുറഞ്ഞാൽ മുന്നറിയിപ്പ് നൽകാനുള്ള ഇൻഡിക്കേറ്ററും ഇടം പിടിച്ചു. റേഡിയൽ ബ്രേക്ക്, യു എസ് ഡി ഫോർക്ക്, പിരെലി സ്പോർട് ഡിമൺ ടയർ എന്നിവയോടെയെത്തുന്ന ബൈക്കിനു കരുത്തേകുക 299.5 സി സി, ലിക്വിഡ് കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ്. 8000 ആർ പി എമ്മിൽ പരമാവധി 27 ബി എച്ച് പി കരുത്തും 6000 ആർ പി എമ്മിൽ 30 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടാകുന്നത് ആറു സ്പീഡ് ട്രാൻസ്മിഷനാണ്.

ഇന്ത്യയിൽ ‘കെ ടി എം 200 ഡ്യൂക്ക്’, ഹോണ്ട ‘സി ബി ആർ 250 ആർ’, ബജാജ് ‘പൾസർ എ എസ് 200’ എന്നിവയോടാവും ‘മോജൊ’യുടെ പോരാട്ടം. പുതിയ ബൈക്കിന്റെ വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഒന്നര ലക്ഷം രൂപയ്ക്കടുത്താവുമെന്നാണു ലഭ്യമായ സൂചനകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.