ചെന്നൈയിലെ പ്രളയത്തിൽ വാഹനം കേടുപാടുകൾ സംഭവിച്ച ഉപഭോക്താക്കളെ സഹായിക്കാൻ സർവീസ് ക്യാമ്പുമായി നിസാൻ മോട്ടോഴ്സ് ഇന്ത്യ. വെള്ളത്തിൽ മുങ്ങിയ സർവീസ് സെന്ററുകളെല്ലാം വീണ്ടും പ്രവർത്തനം ആരംഭിച്ചു എന്നറിയിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സർവീസ് ക്യാമ്പ് ഉടൻ സംഘടിപ്പിക്കുമെന്ന് നിസാൻ ഇന്ത്യ അറിയിച്ചത്.
ചെന്നൈ നഗരത്തിലുള്ള 8000 നിസാൻ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടെന്നും വെള്ളപ്പൊക്കത്തിൽ കേടുവന്ന വാഹനങ്ങളുടെ പരിശോധന ഉടൻ തുടങ്ങുമെന്നും നിസാൻ അറിയിച്ചു. കൂടാതെ മൊബൈൽ സർവീസ് സെന്ററുകൾ വഴി കേടുപറ്റിയ വാഹനത്തിന്റെ അടുത്തെത്തി എത്രയും വേഗത്തിൽ സർവീസ് നടത്തി നൽകുമെന്നും നിസാൻ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി അരുൺ മൽഹോത്ര പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.