യു എസിലെ ‘പുകമറ സോഫ്റ്റ്വെയർ’ വിവാദത്തിൽകുടുങ്ങി പ്രതിച്ഛായ നഷ്ടമായ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തു നിന്നു ഡോ വിൻഫ്രൈഡ് വാലൻഡ് രാജിവച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സ്കോഡയിൽ നിന്നു വിട പറയുന്നതെന്നും ‘പുകമറ’ വിവാദവുമായി രാജിക്കു ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കി.
നോർത്ത് അമേരിക്കൻ മേഖലയുടെ മൊത്തം ചുമതലക്കാരനായി നിയോഗിക്കപ്പെട്ട പിന്നാലെയാണു ഡോ വാലൻഡ് രാജി പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹം പുതിയ തസ്തിക ഏറ്റെടുക്കില്ലെന്ന് ഉറപ്പായി. ഫോക്സ്വാഗൻ ഗ്രൂപ്പിൽ 1990ൽ ചേർന്ന വാലൻഡ് 2010ലാണു സ്കോഡയുടെ ബോർഡ് ഓഫ് മാനേജ്മെന്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ മികച്ച സംഭാവനയാണു പ്രഫ വാലൻഡ് നൽകിയതെന്നു ഫോക്സ്വാഗൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളർ അഭിപ്രായപ്പെട്ടു. സ്കോഡ ഓട്ടോയുടെ നേതൃസ്ഥാനം ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ആദരപൂർവം സ്വീകരിക്കുന്നെന്നും മ്യുള്ളർ വ്യക്തമാക്കി. സ്കോഡയ്ക്കു വാലൻഡ് നൽകിയ മികച്ച സംഭാവനകൾക്കുള്ള ആത്മാർഥമായ കൃതജ്ഞതയും മ്യുള്ളർ രേഖപ്പെടുത്തി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.