Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 2.43 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ജി എം

Pontiac Vibe

ജപ്പാനിലെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ചതിന്റെ പേരിൽ യു എസിൽ 2.43 ലക്ഷം കോംപാക്ട് ഹാച്ച്ബാക്ക് കാറുകൾ കൂടി തിരിച്ചുവിളിക്കാൻ ജനറൽ മോട്ടോഴ്സ്(ജി എം) തീരുമാനിച്ചു. 2003 — 2007 കാലത്തു നിർമിച്ചു വിറ്റ ‘പോണ്ടിയാക് വൈബി’ലെ പാസഞ്ചർ സൈഡ് എയർബാഗ് പരിശോധിക്കാനായാണു കാറുകൾ തിരിച്ചുവിളിക്കുന്നത്.

ജപ്പാനിലെ ടൊയോട്ട രൂപകൽപ്പന ചെയ്ത് കലിഫോണിയയിൽ ജി എമ്മിന്റെയും ടൊയോട്ടയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ നിർമിച്ച കാറുകളാണിത്. ‘വൈബി’ന്റെ ഇരട്ടകളായ ‘മാട്രിക്സ്’നിർമാണ പിഴവുള്ള എയർബാഗിന്റെ പേരിൽ ടൊയോട്ട നേരത്തെ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു.

യു എസ് സർക്കാരിന്റെ സമ്മർദഫലമായി കമ്പനിയുടെ എയർബാഗുകൾക്കു നിർമാണതകരാറുണ്ടെന്നു തകാത്ത കോർപറേഷൻ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. തുടർന്ന് വിവിധ നിർമാതാക്കളുടെ വാഹനങ്ങളിൽ ഘടിപ്പിച്ച 3.38 കോടിയോളം എയർബാഗുകൾ പരിശോധിക്കാനും കമ്പനി നടപടി തുടങ്ങി. ഇതോടെ യു എസ് ചരിത്രത്തിൽ തന്നെ വാഹനം തിരിച്ചുവിളിച്ചുള്ള ഏറ്റവും വലിയ പരിശോധനയ്ക്കാണു സാഹചര്യമൊരുങ്ങിയത്. ചില കാറുകളിലാവട്ടെ ഡ്രൈവറുടെയും യാത്രക്കാരുടെയും ഭാഗത്തെ എയർബാഗുകൾ തകാത്ത നിർമിച്ചു നൽകിയവയാണ്.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ എയർബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ എട്ടുപേർ മരിക്കുകയും നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണു കണക്ക്.

മൊത്തം 11 നിർമാതാക്കൾ വിറ്റ കാറുകളും ട്രക്കുകളുമാണ് എയർബാഗ് തകരാറിന്റെ പേരിൽ പരിശോധിക്കപ്പെടുന്നത്. ഇൻഫ്ളേറ്റർ പ്രവർത്തനം പിഴയ്ക്കാനുള്ള കാരണം കണ്ടെത്താൻ തകാത്തയും വിവിധ വാഹന നിർമാതാക്കളും എൻ എച്ച് ടി എസ് എയും നടത്തിയ പരിശോധനകൾ ഫലം കണ്ടിട്ടുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.