എന്റെ മകൾ: അന്നക്കുട്ടി

daughters-day-annakutty
SHARE

ഒരു തണുത്ത മഴക്കാലത്ത്, എനിക്കു കൂട്ടായി, ഒരു ജനാല മാത്രം ഈ ലോകത്തേക്കുള്ള എന്റെ കിളിവാതിൽ ആയിരുന്ന എന്റെ മകളുടെ വരവിനായുള്ള നാളുകളുടെ ഓർമ്മകൾ ഓടി എത്തി. അന്ന് ഈ മഴത്തുള്ളികൾ ഓരോ മണിമുത്തുകൾ ആയി, മനസ്സിലും ജീവിതത്തിലും വീണുകൊണ്ടേയിരുന്നു. എല്ലാവരും കാത്തു കാത്തിരുന്ന അമ്മയെന്ന വലിയ പ്രതീക്ഷ, വളരെ നാടകീയമായിത്തന്നെ എന്നിലേക്ക് നടന്നടുത്തു എന്നു പറയുന്നതാവും ശരി. എന്നാൽ ഇത്തവണ, പ്രകൃതിക്കനുകൂലമായി നടത്തം, ഇരുപ്പ്, ജോലികൾ ദിനചര്യകൾ എല്ലാം തന്നെ വേണ്ടെന്നു വെച്ച്, നീണ്ടു നിവര്‍ന്നു മാത്രം കിടക്കണം എന്ന ഡോകടർ ലീലയുടെ പൂര്‍ണ്ണനിര്‍ക്കര്‍ഷ, ഏറ്റവും സന്തോഷത്തോടെയാണ് മനസ്സ് സ്വീകരിച്ചത്. 

എന്റെ മുറിയുടെ ജനാല മാത്രം പുറം ലോകത്തേക്കുള്ള എന്റെ കിളിവാതിലായി. അതിലൂടെ നമ്മുടെ നാട്ടിലെ കിളികളുടെ ചിലപ്പുകളും, കാറ്റിന്റെ ചൂളംവിളികളും, ഓട്ടോറിക്ഷാകളുടെ ശബ്ദങ്ങളും ഒന്നും അല്ലെ കാണുന്നതും കേള്‍ക്കുന്നതും.മറിച്ച് അടുത്ത ഫ്ലാറ്റുകളിലെ കാറുകളുടെ ശബ്ദവും തൊട്ടടുത്ത മണ്ണു വീടുകളിൽ താമസിക്കുന്ന പാക്കിസ്ഥാനി പഠാന്മാരുടെ ഓലിവിളികളും, നിലവിളിച്ചോടുന്ന ആംബുലന്‍സുകളും മറ്റും മാത്രമായിത്തിർന്നു ‘പുറംലോകം‘ എന്ന ഈ ജനാല. എന്റെ അടുത്ത മേശയിൽ ഇരിക്കുന്ന ലാൻ ഫോണിന്റെ ‘ക്രീം ക്രീം ക്രീം‘ശബ്ദം, വീണ്ടും എന്റെ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കിയിരുന്നു. എന്തുണ്ട് വിശേഷം!സുഖമല്ലെ!  ഡോക്ടറെ കണ്ടിരുന്നോ! എന്ന കുശലാന്വേണങ്ങൾ ഒരു പരിധിവരെ എന്നെ ആരുടെയോക്കെയോ അനിയത്തിയും, സുഹൃത്തും, മകളും, മരുമകളുമാക്കി. 

വിചാരിച്ചതിലും വേഗത്തിലും ചിരിച്ചു നടന്നകന്നു മാസങ്ങൾ 7–ാം മാസം എന്ന വലിയ കടമ്പ കടന്നു. ഒരു വലിയ രഥത്തിൽ സഞ്ചരിക്കുന്ന രാജകുമാരിയുടെ ഗമയും ധൈര്യവും മനസ്സിൽ എത്തിച്ചേര്‍ന്നു തുടങ്ങി. ഇല്ല, ഇനി എന്നെ എന്റെ കുഞ്ഞിൽ നിന്നു ആരും അകറ്റില്ല. അനേകം നിമിഷങ്ങളും മണിക്കുറുകളും എന്റെ സ്മൃതിസുഷിരങ്ങളിലൂടെ കടന്നു പോയി. ഇതിനെല്ലാം ഇടയിൽ മുടങ്ങാതെ എന്റെ അമ്മയുടെ നനുത്ത സ്വരം പേറി എത്തുന്ന ഫോണ്‍ വിളികൾ. “മോളെ  എങ്ങെനെയുണ്ട്?ഒന്നും പേടിക്കേണ്ട, സമയമാകുമ്പോൾ അമ്മ എത്തിക്കോളം.“എന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി എന്റെ കുഞ്ഞുവയറും വലുതായിക്കൊണ്ടേയിരുന്നു.

അന്ന് ആ മാസങ്ങളിൽ എനിക്കു കൂട്ടായി എത്തിയതാണ്, എന്റെ പ്രിയപ്പെട്ട ഡയറി. ഓരോ ദിവസത്തെയും ദിനചര്യകളും, വേദനകളും മനസ്സിന്റെ വിങ്ങലുകൾ ഞാൻ ഒരു പുസ്തകത്തിൽ കുറിച്ചുതുടങ്ങി. സാഹിത്യം എന്നത് എനിക്കു  കേട്ടുകേൾവിമാത്രം ആയിരുന്ന  നാളുകൾ. ഡാഡിയുടെ സഹോദരി ആരോ ഒരാൾ ഇന്നു ജീവിച്ചിരിപ്പില്ലാത്ത എന്റെ പിതൃസഹോദരിയുടെ  പുസ്തകങ്ങളും, എഴുത്തും മറ്റും കഥകളായി ഓര്‍മ്മയിൽ ഓടിയെത്തി. സാഹിത്യത്തിന്റെ തുമ്പികൾ അന്നു മുതൽ മനസ്സിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി, പിന്നെ ഇന്നിതുവരെ അവയെന്നെ വിട്ടുപിരിഞ്ഞിട്ടില്ല എന്നു തന്നെപറയാം. ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ, ക്രിസ്തുമസ്സും, പുതുവത്സരവും  വര്‍ണ്ണങ്ങൾ വാരിവിതറി കടന്നുപോയി.ഇനിയുള്ള ദിവസങ്ങൾ വളരെ സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പോടെ ഡോക്ടറുടെ അവസാനത്തെ  അപ്പൊയിന്മെന്റും കടന്നുപോയി. ദൈവത്തോട് അനുവാദം ചോദിച്ച് ദിവസങ്ങൾ എണ്ണി എണ്ണി ഇരിക്കയാണ് എല്ലാവരും. ആദ്യത്തെ വേദനക്കു തന്നെ  ഹോസ്പിറ്റൽ എമര്‍ജെന്‍സിയിൽ എത്തണം എന്ന  മുന്നറിയിപ്പ് ഡോക്ടറും തന്നു.

ജനുവരി മാസവും പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിൽ കടന്നുവന്നു. ജനാലയിൽ നിന്നുള്ള കാഴ്ചകളിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി...പൊടിപടങ്ങൾ പൊടിമഴയിൽ നനഞ്ഞടങ്ങി. കാറ്റിന്റെ കാലുകളിൾ ആരോ നൂപുരങ്ങൾ അണിയിച്ചു, എന്റെ മനസ്സിന്റെ പ്രതീക്ഷകൾ പീലിവിടര്‍ത്തിയാടി. ദിവസങ്ങൾ നീങ്ങുന്നില്ല എന്നൊരു തോന്നൽ മനസ്സിൽ  നിഴൽ പോലെ നടന്നെത്തി. ആകാംഷനിറഞ്ഞ ദിവസങ്ങൾ...അങ്ങനെ ഒരു ദിവസം, ഒരുച്ചനേരം, എന്റെ പ്രതീക്ഷകളിൽ നീര്‍ജലധാരയായി ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങി. 

നേരത്തേ തയാറാക്കി വച്ചിരുന്ന ബാഗും മറ്റും എടുത്തു എന്നെ താങ്ങിപ്പിടിച്ച് കാറിന്റെ അടുത്തുവരെ എത്തിച്ചു. അടിവറ്റിൽ നീന്നും നീര്‍ക്കുമിളകൾ ഊളിയിട്ടിറങ്ങുന്നതു പോലെ വീട്ടു വിട്ടുള്ള വേദനയുടെ ചെറിയ മുള്‍മുനകൾ ശരീരത്തിൽ വന്നു തറച്ചുകൊണ്ടേയിരുന്നു. ഹോസ്പിറ്റൽ എമര്‍ജന്‍സിയുടെ വാതിൽ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഈ ലോകത്തോടും കൂടെയുള്ള ആള്‍കാരോടും ഉള്ള സകല ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നു. ഇന്നു രാത്രി എന്റെടുത്തേക്കെത്താനായി പ്ലൈനിൽ കയറുന്ന എന്റെ അമ്മ, ആ സമാധാനത്തിൽ ആയിരുന്നു എന്റെ  മനസ്സ്.

സകല സന്നാഹങ്ങളോടും കൂടി സജ്ജമാക്കിയ പ്രസവമുറിയിൽ ഞാനും എന്റെ കൂടെയുള്ള ഡ്യൂട്ടി നഴ്സും. എന്റെ കൂടെ മനോരമ വീക്കിലി വായനയിൽ മുഴുകിയിരുന്ന മലയാളി നഴ്സ് പതുക്കെ എഴുനേറ്റ് അലമാരിയിൽ നിന്ന്, പലതരം  റ്റിഷ്യൂ, ടര്‍ക്കി റ്റവ്വലുകളും, ക്രീമുകളും, മരുന്നുകളും, ഗ്ലൗസുകളും എല്ലാം എടുത്തു തയാറക്കി. എന്റെ പൾസും മറ്റും നോക്കിയിട്ട് ‘ഇനി അധികം സമയം, എടുക്കില്ല’ നഴ്സുമാരുടെ അടക്കം പറച്ചിൽ എന്റെ കാതിലും പറന്നെത്തി. വീണ്ടും അവർ ഇന്റെർ കോമിലൂടെ എന്റെ ഡോക്ടറെ വിളിച്ചു. ഡോകടർ വന്നയുടനെ മാസ്കും ഗൗണും ഒക്കെയിടുക്കുന്നതിനിടയിൽ, മിസറി നാട്ടിൽ നിന്നെത്തിയ അവർ എന്നെ നോക്കി ഒന്നു ചിരിച്ചോ എന്നെനിക്കും തോന്നതിരുന്നില്ലെ.

അതേസമയം, സുഗമമായ ഒരു പേറ്റുനോവിന്റെ സമയമായി എന്നു മനസ്സിലാവുന്നതിനു മുന്നെ ചോദ്യം എത്തി, ലെറ്റ്സ് സ്റ്റാര്‍ട്ട് സബനാ? ഒന്നും മനസ്സിലയില്ലെങ്കിലും ഞാനും അവരും ഒരു കയ്യകലത്തിന്റെ വ്യത്യസത്തിൽ എത്തിയപ്പോൾ എന്റെ സമയവും ആകാംഷയും അവസാനിക്കാറയി എന്നെനിക്കും മനസ്സിലായി. അവരുടെ പകുതി അറബിച്ചുവയുള്ള ഇംഗ്ഷീഷിൽ പറയുന്ന “ബുഷ്  ബുഷ‘ എന്നത്...... എന്താണെന്നു മനസ്സിലായത്, മലയാളി നഴ്സിന്റെ ഒരു വളിച്ച ചിരിയിൽ നിന്ന്. എന്റെ സകശക്തിയും എടുത്ത് കുഞ്ഞിനെയും പ്ലാസന്റെ പുറത്തേക്ക് തള്ളാനാണ്  പറഞ്ഞത് എന്ന് മനസ്സിലായത്.

എന്റെ പ്രതീക്ഷയും, അക്ഷമയായി ഞാൻ ജീവിച്ച് ഈ 9 മാസക്കാലം ഒരു ഉത്തേജനമരുന്നിന്റെ നീര്‍ക്കയത്തിലെന്നതുപോലെ എന്റെ  മനസ്സു പിടഞ്ഞു. അങ്ങനെ ഏതോ നിമിഷത്തിൽ അവരുടെയെല്ലാം പ്രലോഭനങ്ങളും എന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ വിയര്‍പ്പു നീരുകളെ തുടച്ചു മാറ്റുന്ന് സിസ്റ്ററിന്റെ  കയ്കൾ ഞാൻ മാന്തിക്കീറി’ ‘അയ്യോ‘ എന്ന എന്റെ നിലവിളിയിൽ,അവരുടെ  വേദനയും തിരിച്ചറിഞ്ഞു. അങ്ങനെ ശരീരത്തെ കീറിമുറിക്കുന്ന വേദനയുടെ മാറ്റൊലികൾ അനേകം കടന്നു പോയി. ഏതോ നൈമിഷികതക്കു ശേഷം ആ സുന്ദാരമായ കരച്ചിൽ എന്റെ കാതിലും എത്തി ‘മ്മേ മ്മേ മ്മേ’. ഒരു വെള്ളക്കീറ തുണിയിൽ പൊതിഞ്ഞെടുത്ത ആ പഞ്ഞിക്കെട്ടിനെ ഞാൻ കാണുന്നതിനു മുന്‍പേ അവർ കോരിയെടുത്തു.”ഒന്നെന്നെ കാണിച്ചിട്ട് കൊണ്ടുപോകൂ”.എന്റെ ചോരയും,മജ്ജയും ചേര്‍ത്തു പൊതിഞ്ഞ കെട്ടിൽ നീന്നും ആ ചുവന്നു തുടത്ത മുഖവും ശരീരവും ഞാൻ എന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.എന്റെ മാത്രം കുഞ്ഞ് ,എന്റെ  ചോര, ഞാൻ ജീവിൻ കൊടുത്ത എന്റെ  ശരീരത്തിന്റെ ഭാഗം. 

ഇവള്‍ക്കായി ഞാൻ കാത്തിരുന്ന മാസങ്ങൾ, ദിവസങ്ങൾ, മണിക്കൂറുകൾ, നിമിഷങ്ങൾ. സന്തോഷത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ ശരീരത്തിൽ ഡോക്ടർ നടത്തിയ കുത്തിക്കെട്ടുകളും വേദനകളും തുടച്ചു വൃത്തിയാക്കലുകളും ഒന്നു തന്നെ ഞാൻ അറിഞ്ഞില്ല. ഒകെ സബ്ന.....യു ഹാവ് സച്ച് ആൻ  ഐഞ്ചൽ ഫോർ എ ഡോട്ടർ, വുഡ് യു ഗിവ് ഹെർ റ്റു മീ?? ഷീ ഡസ് നോട്ട് ലൂക്ക് ലൈക്ക് ആൻ ഇന്‍ഡ്യൻ!! ക്ഷീണം കാരണമോ, സന്തോഷത്തിമിർപ്പിൽ മനസ്സിന്റെ സമനില തീര്‍ത്തും ഇല്ലാതെയായതിന്റെയോ ഭാഗമായി ഞാൻ എപ്പോഴോ ഉറങ്ങിയത് അറിഞ്ഞില്ല. 

അർധബോധാവസ്ഥയിൽ എന്നെ വാര്‍ഡിലേക്ക് മാറ്റുന്നതും ചിര പരിചിതമാ‍യ എന്റെ ചേട്ടത്തിയുടെയും ഭര്‍ത്താവിന്റെയും രണ്ടു മുഖങ്ങളിൽ കോറിഡോറിന്റെ ലൈറ്റിൽ ഞാൻ കണ്ടിരുന്നു‘ബോധം തെളിഞ്ഞിട്ടില്ല. ഉറങ്ങട്ടെ എന്നു മാത്രം കേട്ടു‘എന്റെ അബോധ മനസ്സ്. വീണ്ടും കണ്ണുതുറന്നപ്പോൾ ഒരു പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ്,‘കുഞ്ഞിനു പാലു കൊടുക്കാൻ സമയമായി ‘ എന്നു പറഞ്ഞു നഴ്സ് കയ്യിയുടെ ഇടത്തുവശം ചേര്‍ത്തു, കുഞ്ഞിനെ എന്തെ കയ്യിൽ വച്ചുതന്നു. ഈ ലോകം പിടിച്ചടക്കിയ  ചക്രവര്‍ത്തിനിയുടെ ഗമയിൽ ഞാൻ എല്ലാ ചാരിതാര്‍ത്ഥ്യത്തിലും കുളിരുകോരി നിന്നു. പെട്ടെന്നെല്ലാം പാടപോലെ  മറഞ്ഞു.ഒരു പുകമറപോലെ എല്ലാം അവ്യക്തമായി,കണ്ണുനീർ ഇറ്റുവീഴുകയാണെന്നു പിന്നീടു മനസ്സിലായി.

അഡ്വക്കേറ്റ് ശിക്ഷ ലോറ ബി. ജോർജ്ജ്: ഇന്ന് എന്റൊപ്പത്തിനൊപ്പം അല്ലെങ്കിൽ ഇന്നെക്കാൾ കൂടുതൽ ആൾവലുപ്പത്തിലവൾ എന്നെ കരുതി, ഓരോ കാൽച്ചുവട്ടിലും എന്റെ പ്രതിരൂപമായി എന്റെ  അന്നക്കുട്ടി! ഒരു വക്കീൽ കൂടിയായ അവൾ ഇന്ന്, ഒരോ ചുവടും എന്നെ കരുതി ജീവിക്കുന്നു. അമ്മെ,സൂക്ഷിച്ചു നടക്ക്’ എന്നു ചോദിച്ചും പറഞ്ഞും നടക്കുമ്പോൾ, എന്നുവരും? എന്നെനിക്കീ മുഖം കാണാം?എന്ന പ്രതീക്ഷയുമായി ഞാൻ ജീവിച്ച 9 മാസങ്ങൾ തുമ്പികളായി പാറിപ്പറന്നു. ദൈവമേ ,എന്നു ഞാൻ വിളിച്ചു കരഞ്ഞ 9 മാസങ്ങൾ! ദൈവത്തിനു കേട്ടു കേട്ടു മടുത്തുകാണുമായിരിക്കാം. ഇതുവരെ ആവശ്യങ്ങൾക്കും അല്ലാതെയും നിലവിളിച്ച വിളികൾ, അന്ന് അനഗളമായി പ്രവഹിച്ചാ നാളുകൾ! ദൈവത്തിന്റെ ചൈതന്യമായി ഇന്നും ജീവിതത്തിൽ ഉടനീളം അവൾ എന്റെ മുന്നിൽ നിറഞ്ഞുനിൽക്കുന്നു.” എന്റെ അന്നക്കുട്ടി”, എന്റെ മകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA