ജർമനിയുടെ കിഴക്കന്‍ പ്രദേശത്തെ ജനസംഖ്യയില്‍ ഇടിവ്
Mail This Article
ബര്‍ലിന്‍∙ പൂര്‍വ ജര്‍മനിയിലെ ജനസംഖ്യ 114 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു. 13.6 മില്യനാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയിലെ ജനസംഖ്യ.1905ലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതലാളുകള്‍ താരതമ്യേന വികസിതമായ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു മാറുന്ന പ്രവണത കാരണമാണ് കിഴക്കന്‍ ഭാഗങ്ങളില്‍ ജനസംഖ്യ കുറയുന്നതെന്നാണ് വിലയിരുത്തല്‍.
മുപ്പതു വര്‍ഷം മുന്‍പ് പശ്ചിമ ജര്‍മനിയും പൂര്‍വ ജര്‍മനിയും പുനരേകീകരിക്കപ്പെട്ടെങ്കിലും വിഭജനം ഇപ്പോഴും കൃത്യമായി നിലനില്‍ക്കുന്നു എന്നതിന്‍റെ സൂചനകളായാണ് ഇതെ് വ്യാഖ്യാനിക്കപ്പെടുന്നത്. പശ്ചിമ ജര്‍മനിയില്‍ 1905 ലെ ജനസംഖ്യ 32.6 മില്യനായിരുന്നു. ഇപ്പോഴത് ഇരട്ടിയിലധികം, അതായത് 68.3 മില്യനായി ഉയർന്നു.
കിഴക്കന്‍ ജര്‍മന്‍ നഗരങ്ങളില്‍ ഡ്രെസ്ഡനും ലീപ്സീഗും പശ്ചിമ ജര്‍മന്‍ നഗരങ്ങളുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതി മാത്രമാണ് വളര്‍ന്നിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.