ADVERTISEMENT

ബർലിൻ∙ വിദ്യാർഥിനിയായ സൂസന്നായെ (14) പീഡിപ്പിച്ചശേഷം അരുംകൊല ചെയ്ത ഇറാഖിൽ നിന്നുള്ള അഭയാർഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. കഴിഞ്ഞ മേയിലായിരുന്നു സംഭവം. അലിബാസർ എന്ന ഇരുപത്തിരണ്ടുകാരനാണ് വിസ്ബാഡൻ ജില്ലാ കോടതിയിൽ നിന്ന് ശിക്ഷ ഏറ്റു വാങ്ങിയത്. പ്രതി കുറ്റം ചെയ്തതെന്നു തെളിഞ്ഞതായി ജഡ്ജി വിധിയിൽ പറഞ്ഞു.

sentenced

അലിബാസർ കുറഞ്ഞത് 15 വർഷം ജയിൽ വാസം അനുഭവിക്കണമെന്ന് കോടതിവിധിയിൽ വ്യക്തമാക്കി. ലൈംഗിക സംതൃപ്തിക്ക് വേണ്ടി നടത്തിയ ഒരു കൊലയാണിതെന്നു കോടതി പറഞ്ഞു. പ്രതി മാപ്പർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അലിബാസർ കോടതിയിൽ കുറ്റം നിഷേധിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. 

ജർമനിയിലെത്തിയ അഭയാർഥികൾ അക്രമികളാകുന്നതിൽ ജർമൻ ജനതക്ക് കടുത്ത അമർഷമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com