ADVERTISEMENT

കൽബുർഗി∙ യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ മൂന്നാം ദേശീയ സമ്മേളനത്തിന് തൂടക്കം. വർത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സമീക്ഷ നേതൃത്വതിനു കഴിയണമെന്ന് സമീക്ഷ മൂന്നാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു എം. സ്വരാജ് നിർദ്ദേശിച്ചു.

swaraj-sameeksha

സമ്മേളനത്തിൽ എം സ്വരാജ്, സുനിൽ പി ഇളയിടം എന്നിവരെ യുകെ ലോകകേരളാസഭ അംഗം കാർമൽ മിറാൻഡ ഹാരാർപ്പണ്ണം നടത്തി .സമീക്ഷ ദേശീയ സമിതി യോഗത്തിൽ പങ്ങേടുത്ത സമീക്ഷ പ്രവത്തകരെയും മറ്റു പുരോഗമന പ്രസ്ഥാനത്തിലെ പ്രവർത്തകരോടും ഉള്ള നന്ദി സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി അറിയിച്ചു . സമീക്ഷ ബെർമിങാം ജോയിന്റ് സെക്രട്ടറി ആഷിഖു, സമീക്ഷ ഈസ്റ്റ്‌ ഹാം യൂണിറ്റ് സെക്രട്ടറി ഫിഡിൽ എന്നിവർ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം സമീക്ഷ പ്രവർത്തകർ സദസ്സ് ആവേശതോടെ പങ്കെടുത്തു .

പൊതു സമ്മേളനത്തിന്റെ അവതരണത്തിന്റെ ചുമതല ഉത്തരവാദിത്തതോടെ നടത്തിയ സീമ സൈമണോടും, സ്റ്റേജ് സമ്മേളനഹാൾ സജ്ജമാക്കിയ സമീക്ഷ കേന്ദ്ര സമിതി അംഗം ബിനോജി നോടും സഹകരിച്ച സ്പോൺസർ മാരോടും സമീക്ഷ പ്രവർത്തകർക്കുള്ള നന്ദിയും കടപ്പാടും സമീക്ഷ കേന്ദ്ര സമിതി അംഗവും സ്വാഗതസംഘം കൺവീനറുമായ ശ്രീ മോൻസി രേഖപ്പെടുത്തി 

ദേശിയ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമീക്ഷയുട യുകെയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നും തിരെഞ്ഞെടുത്ത പ്രധിനിധികൾ യോഗത്തിൽ പങ്കെടുക്കും. സാംസ്ക്കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ച സുനിൽ പി. ഇളയിടം എഴുത്തും വരയും സംസ്കാരവും സമൂഹത്തിലും ദേശീയതയിലും വഹിക്കുന്ന പങ്കിനെ കുറിച്ചു സദസ്സിനോട് സംസാരിച്ചു .

സമീക്ഷ പൊതു യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി സ്വപ്ന പ്രവീൺ സ്വാഗതം പറയുകയും ദേശീയ പ്രസിഡന്റ്‌ രാജേഷ് ചെറിയാൻ അധ്യക്ഷത വഹിക്കുകയും ചെയ്തു . 

sameeksha-2

സുഗതൻ തെക്കേപ്പുര, ലോക കേരള സഭ അംഗം രേഖ ബാബു, അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ, മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗം എബ്രഹാം കുര്യൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com