ADVERTISEMENT

ലിവർപൂൾ ∙ നവംബർ പതിനാറിന് ലിവർപൂളിൽ വച്ച് നടക്കുന്ന ഗ്രെറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവ നഗറിൽ രാവിലെ പത്തര മുതൽ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോൺസിഞ്ഞോർ ജിനോ അരീക്കാട്ട് അറിയിച്ചു. പത്തര, പന്ത്രണ്ടര, രണ്ടര, നാലര എന്നിങ്ങനെ നാല് വിശുദ്ധ കുർബാനകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.  

രാവിലെ ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് . തുടർന്ന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു നടന്നിരുന്നു. കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, വേണ്ട നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. 

bible-kalolsavam-2

രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് സുഗമമായി മത്സരങ്ങളിൽ പങ്കു കൊള്ളുവാനും കാണികൾക്കു മത്സരങ്ങൾ വീക്ഷിക്കുവാനും വേണ്ടിയുള്ള ക്രമീകരണങ്ങൾക്കാണ് സംഘാടക സമിതി ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com