ADVERTISEMENT

സ്കോട്‌ലാൻഡ്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ 'ഹോളി ഫാമിലി' എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട്, മറ്റു വൈദികർ, നിരവധി വിശ്വാസികൾ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

edinborough-2

എഡിൻബോറോയിലുള്ള ലിവിങ്സ്റ്റൺ സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചതിനെ തുടർന്ന്, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാന്റെ ഡിക്രി റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ വായിച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ ആശംസാ പ്രസംഗത്തിനൊടുവിൽ ഡിക്രി റവ. ഫാ. ജിൻസ് കണ്ടനാട്ടിനു കൈമാറി. 

മൂന്നു മെത്രാന്മാർ ഒരുമിച്ചു തിരി തെളിച്ചു മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച ശേഷം നടന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനായി. സ്കോട്‌ലാൻഡ് ആർച്ച് ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം നൽകി. നാമെല്ലാം ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിലും വി. തോമസും വി. ആൻഡ്രൂവും അടങ്ങിയ ഒരേ അപ്പസ്തോലിക കുടുംബമെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക കുടുംബത്തിൽ ഒരുമിച്ചുവന്നു പ്രാർത്ഥിക്കുന്ന കുടുംബാംഗങ്ങളെന്ന നിലയിലും 'ഹോളി ഫാമിലി' എന്ന നാമം ഈ മിഷന് ഏറ്റവും അന്വർത്ഥമാണെന്ന് നിർവചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 

edinborough-3

വി. കുർബാനയുടെ സമാപനത്തിൽ, മാർ മാത്യു മൂലക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. പുതിയ മിഷന്റെ ലോഗോ പ്രകാശനവും നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മൂന്നു ക്നാനായ മിഷനുകൾ ഉൾപ്പെടെ ഇപ്പോൾ 34 മിഷനുകളാണു പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ എയിൽസ്‌ഫോർഡ്, ലെസ്റ്റർ, ഓക്സ്ഫോർഡ്, ലണ്ടൻ, ബെർമിംഗ്ഹാം(ക്നാനായ മിഷൻ) എന്നിവയ്ക്ക് പിന്നാലെ, ആറാമത്തെ മിഷനായാണ് ഇന്നലെ എഡിൻബറോ ക്നാനായ മിഷൻ പിറവിയെടുത്തത്. മിഷൻ ഉദ്ഘാടനത്തിന്റെ വിജയത്തിനായി ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടനാട്ടിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരികയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com