ADVERTISEMENT

ലണ്ടൻ∙ ബ്രക്സിറ്റിൽ സുശക്തമായ നിലപാടുകളോടെ ജനപിന്തുണയാർജിച്ച് തിരഞ്ഞെടുപ്പിലേക്കു സ്വയം നീങ്ങിയ കൺസർവേറ്റീവ് പാർട്ടിക്ക് പക്ഷേ, തിരഞ്ഞെടുപ്പ് അടുക്കുന്തോറും പിന്തുണ കുറഞ്ഞുവരുന്ന കാഴ്ചയാണ് ബ്രിട്ടനിൽ. ഒട്ടേറെ ജനപ്രിയ വാഗ്ദാനങ്ങളുമായി പുറത്തിയ പ്രകടനപത്രിക ലേബർ പാർട്ടിക്ക് ഗുണം ചെയ്തെന്നാണ് ഏറ്റവും ഒടുവിലത്തെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനെ വെല്ലാൻ എല്ലാ ബ്രക്സിറ്റ് വീരവാദങ്ങളും മാറ്റിവച്ച് വാഗ്ദാനങ്ങളുടെ മലവെള്ളപ്പാച്ചിലുമായി എത്തിയിരിക്കുകയാണ് ടോറികളും. 

പ്രകടനപത്രികകൾ പുറത്തുവന്ന ശേഷമുള്ള സർവേയിൽ ഇരുപാർട്ടികളും തമ്മിലുള്ള വിത്യാസം ഏഴു പോയിന്റായി കുറഞ്ഞു. 69 സീറ്റുകളുടെ ഭൂരിപക്ഷം ഇപ്പോഴും ടോറികൾക്ക് സർവേ ഫലം നൽകുന്നുണ്ടെങ്കിലും വോട്ടിങ് ശതമാനത്തിലെ വ്യത്യാസം ഗണ്യമായി കുറഞ്ഞു. ഇതു ടോറി ക്യാംപുകളിൽ ഉണ്ടാക്കുന്ന ആശങ്കകൾ ചെറുതല്ല. 

ഇലക്ടറൽ കാൽകുലസ് നടത്തിയ അഭിപ്രായ സർവേ പ്രകാരം പ്രകടന പത്രിക പുറത്തിറക്കിയശേഷം ലേബറും ടോറികളും തമ്മിലുള്ള ലീഡ് വ്യത്യാസം പത്തു പോയിന്റിൽ നിന്നും ഏഴ് പോയിന്റായി കുറഞ്ഞു. എങ്കിലും 68 സീറ്റിന്റെ ഭൂരിപക്ഷം ടോറികൾക്ക് സർവേ ഫലം നൽകുന്നുണ്ട്.. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് ഇനിയും കുറയുമോ എന്നാണു ഭരണകക്ഷിയായ ടോറികളുടെ ആശങ്ക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com