ജർമനിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
Mail This Article
ബർലിൻ ∙ ജർമനിയിൽ പൊതുജനം വിമാന യാത്ര ചെയ്യുവാൻ ഏറെ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ട് . 2019–ൽ നൂറ്റിഇരുപത്തിയഞ്ച് ദശലക്ഷം പേർ വിമാനത്തിൽ പറന്നതായിട്ടാണ് ജർമൻ ടൂറിസം വകുപ്പിന്റെ വെളിപ്പെടുത്തൽ.
2018–നെ ക്കാൾ മുപ്പത് ലക്ഷം പേർ അധികമായി 2019–ൽ പറന്നു. 2018 ലെ വിമാന യാത്രക്കാരുടെ സംഖ്യ 122 ദശലക്ഷമായിരുന്നു. 2019-ൽ ഏതാണ്ട് നൂറ് ദശലക്ഷം ജർമൻകാർ വിദേശത്തേക്കു പോയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരത്തിനും അവധിക്കാലം ആഘോഷിക്കാനും പണം മുടക്കാൻ ജർമൻകാർ പിശുക്ക് കാണിക്കുന്നില്ല എന്നർത്ഥം. നോർത്ത് അമേരിക്ക, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാൻ ജർമൻകാർ ഏറെ ഇഷ്ടപ്പെടുന്നു.
യൂറോപ്പിൽ തുർക്കിയാണ് ജർമനികാർ ഏറെ ഇഷ്ടപ്പെടുന്ന രാജ്യം. 2019–ൽ ഏതാണ്ട് 82 ലക്ഷം പേർ തുർക്കിയിൽ എത്തിയതായിട്ടാണു കണക്ക്.
ജർമനി ഇപ്പോൾ പുറത്ത് നിന്നുള്ള വിനോദ സഞ്ചാരികളുടെ ഈറ്റില്ലമായി മാറിയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് വെളിപ്പെടുത്തി. ജർമനിയുടെ സാംസ്ക്കാരിക തനിമ അടുത്തറിയാൻ കൂട്ടത്തോടെ വിനോദസഞ്ചാരികൾ ഇവിടെ ഇപ്പോൾ എത്തുന്നു. ഇതുവഴി ഹോട്ടൽ വ്യവസായവും മറ്റ് മേഖലകളും വൻ നേട്ടം കൊയ്യുന്നു.
വിമാനയാത്ര ഒഴിവാക്കണമെന്നുള്ള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റയുടെ ആഹ്വാനം ജർമൻ ജനത തള്ളിയിരിക്കുകയാണ്.