മെർക്കൽ വീണ്ടും ഓഫിസിൽ ; ക്വാറന്റീൻ ജീവിതം കഠിനമെന്നു വെളിപ്പെടുത്തൽ
Mail This Article
ബർലിൻ ∙ കോവിഡിന്റെ പേരിൽ കഴിഞ്ഞ രണ്ടാഴ്ച സ്വവസതിയിൽ നിരീക്ഷണത്തിലായിരുന്ന ചാൻസലർ മെർക്കൽ ഏകാന്ത ജീവിതം അവസാനിപ്പിച്ച് ഇന്നലെ ഓഫീസിലെത്തി.
കഴിഞ്ഞ 14 ദിവസം കഠിനമായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.എനിക്ക് സുഖം തന്നെ. അവർ തുടർന്നു, ടെലിഫോണും കമ്പ്യൂട്ടറുമായി പുറംലോകവുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നു. ഏകാന്ത ജീവിതം അസഹനീയം തന്നെ.
കോവിഡിന്റെ പേരിൽ സർക്കാർ നടപടികളെ തുടർന്ന് വീടുകളിൽ കഴിയുന്നവരോടു പ്രത്യേക നന്ദി പറയുന്നു. ഈ വർഷം ഈസ്റ്റർ ആഘോഷമില്ലാതെ കടന്നു വരുന്നു. കടൽത്തീരങ്ങളോ മലമുകളോ തേടി ആരും ഈസ്റ്ററിനു യാത്ര ചെയ്യരുത്. കോവിഡിനെ പ്രതിരോധിക്കാൻ നാം വീടുകളിൽ കഴിയണം.പുറത്തിറങ്ങുന്നവർ സമൂഹ അകലം പാലിക്കണം കോവിഡിനെ പരാജയപ്പെടുത്തുക. അവർ മുൻകൂട്ടി ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ജർമനിയിൽ പുതിയ കണക്കനുസരിച്ച് കോവിഡ് ബാധിതർ – 8,5484
മരണം –1,155 ഏറ്റവും കൂടുതൽ രോഗബാധിതർ ബയേൺ സംസ്ഥാനം. രണ്ടാംസ്ഥാനം : നോർത്തൺ വെസ്റ്റിഫാളിയ