മാര്‍പാപ്പ വീണ്ടും സെന്റ്.പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു
Mail This Article
വത്തിക്കാന്‍ സിറ്റി∙ കൊറോണവൈറസ് ബാധ പടര്‍ന്നു പിടിച്ചതിനു ശേഷം ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ മട്ടുപ്പാവില്‍ നിന്നു വിശ്വാസികളെ അഭിസംബോധന ചെയ്തു. സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് വിശ്വാസികള്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നത്.
കൂടുതല്‍ മെച്ചപ്പെട്ട ജീവിത്തതിനു പുതിയ തുടക്കമിടാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ മഹാമാരി തരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അതു വലിയ നഷ്ടമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നീട് നടന്ന കുര്‍ബാനയിലും അദ്ദേഹം വിശ്വാസികളോടു സംസാരിച്ചു. അവനവന്റെ ആവശ്യങ്ങള്‍ മാത്രം കണക്കിലെടുക്കുകയും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കാണാതെ പോകുകയും സ്വന്തം തെറ്റുകുറ്റങ്ങളും ദൗര്‍ബല്യങ്ങളും സമ്മതിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ മേയ് 31 ഞായറാഴ്ചയാണ് പാപ്പാ വിശ്വാസികള്‍ക്ക് മുൻപിലെത്തിയത്.