ADVERTISEMENT

ബര്‍ലിന്‍ ∙ തീപിടിത്തത്തില്‍ നശിച്ച ഗ്രീസിലെ മോറിയ അഭയാര്‍ഥി ക്യംപില്‍ താമസിച്ചിരുന്നവരില്‍ നാനൂറ് കുട്ടികളെ ജര്‍മനിയും ഫ്രാന്‍സും ഏറ്റെടുക്കും. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം പങ്കുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ കുട്ടികളെയാണ് ജര്‍മനിയും ഫ്രാന്‍സും ഏറ്റെടുക്കുക. ഗ്രീക്ക് സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് നടപടി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അധ്യക്ഷ പദവിയിലുള്ള ജര്‍മനി അറിയിച്ചു.

ഒറ്റപ്പെട്ടു പോയ കുട്ടികള്‍ അടക്കം നൂറു പേരെ ഏറ്റെടുക്കാമെന്ന് നെതര്‍ലന്‍ഡും അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ പൂര്‍ണമായി നശിച്ചു പോയ ക്യംപില്‍ പതിമൂവായിരത്തോളം പേരാണ് ഉണ്ടായിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യംപായിരുന്നു ഇത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com