പോളണ്ടില്‍ ഗര്‍ഭച്ഛിദ്ര നിരോധനം ഏർപ്പെടുത്തിയേക്കും
Mail This Article
×
വാഴ്സോ ∙ ജന്മനാ വൈകല്യം സംഭവിക്കുമെന്നുള്ള കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുവാൻ അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കണമെന്ന അടിസ്ഥാന തത്വം 1993 ലെ ഗര്‍ഭച്ഛിദ്രം നിയമത്തില്‍ പാലിക്കപ്പെടുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ കോടതിയുടെ വിധി.
പ്രതിവര്‍ഷം പതിനായിരക്കണക്കിന് സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനായി വിദേശത്തേക്കു പോകുന്നുണ്ട്. തീരുമാനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ അമ്മയുടെ ആരോഗ്യത്തിന് അപകടമാണെങ്കിലോ, പീഡനത്തിനിരയായവർക്കോ മാത്രമായിരിക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.