സ്പെയ്നില്‍ അടിയന്തരാവസ്ഥ
Mail This Article
×
മാഡിഡ്ര്∙ കോവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ മാഡ്രിഡില്‍ നേരത്തെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതാണ്.
കാനറി ദ്വീപുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.
കോവിഡിനെ പ്രതിരോധിക്കാന്‍ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ക്ക് സ്പെയിനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേര്‍ രോഗം ബാധിച്ച് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.