ADVERTISEMENT

ബ്രസല്‍സ്∙ യൂറോപ്യന്‍ യൂണിയന് വാഗ്ദാനം ചെയ്തിരുന്ന വാക്സീന്‍ ഡോസുകള്‍ നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ വിതരണം ചെയ്യാത്തതിന് അസ്ട്രസെനക്കയ്ക്കെതിരെ നിയമ നടപടി. കരാര്‍ ലംഘനത്തിനും സമയബന്ധിതമായ വിതരണത്തിനു പദ്ധതിയില്ലാത്തതിനുമാണു നടപടിയെന്ന് യൂറോപ്യന്‍ കമ്മിഷന്‍ അറിയിച്ചു.

 

എന്നാല്‍, ഈ നടപടി നിലനില്‍ക്കില്ലെന്നാണ് അസ്ട്രസെനക്കയുടെ പ്രതികരണം. കോടതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

 

27 അംഗരാജ്യങ്ങളുടെയും പിന്തുണയോടെയാണ് യൂണിയന്‍ നടപടിയുമായി മുന്നോട്ടു പോകുന്നത്. 300 മില്യന്‍ വാക്സീന്‍ ഡോസുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് കരാര്‍ ഒപ്പുവച്ചത്. 100 മില്യന്‍ കൂടി വര്‍ധിപ്പിക്കാനും വ്യവസ്ഥ വച്ചിരുന്നു.

 

കരാറില്‍ പറഞ്ഞത്ര ഡോസുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഈ വര്‍ഷം ആദ്യമാണ് അസ്ട്രസെനക്ക അറിയിച്ചത്. 2021ന്റെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ നല്‍കാമെന്നു പറഞ്ഞിരുന്ന 80 മില്യന്‍ ഡോസില്‍ 30 മില്യന്‍ മാത്രമാണു നല്‍കിയത്. ജൂണിനുള്ളില്‍ 70 മില്യന്‍ നല്‍കാമെന്നാണു കമ്പനി പറയുന്നത്, നല്‍കാമെന്ന് ഏറ്റിരുന്നത് 180 മില്യനും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com