ജര്‍മന്‍ സര്‍ക്കാരിനെതിരെ ഭീഷണിയുയര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍
Mail This Article
ബര്‍ലിന്‍∙ ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്ഥാന സര്‍ക്കാരിന് വിഡിയോ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബുണ്ടസ്വെര്‍ സൈനികനെ ഭരണകൂടം അറസ്റ്റ് ചെയ്തു. സൈനികന്‍ സംസ്ഥാനത്തിനെതിരെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. സൈനികര്‍ക്കും പരിചരണ തൊഴിലാളികള്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്ന നിയമങ്ങളെ എതിര്‍ക്കുന്നയാളാണ്. സെന്‍ട്രല്‍ മ്യൂണിക്കില്‍ വച്ചാണ് അറസ്ററ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വിഡിയോയെ അപലപിച്ചു പ്രതിരോധ മന്ത്രാലയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.
സൈനികന്റേതെന്നു കരുതപ്പെടുന്ന ഒരു വിഡിയോ ഇവിടെ വളരെയധികം പങ്കിട്ടു, നിലവില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്,'' മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. നിയമവാഴ്ചയ്ക്കെതിരായ ഭീഷണികള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു, അത് അസ്വീകാര്യമാണ്. അനന്തരഫലങ്ങള്‍ ഇതിനകം പരിശോധിച്ചു വരികയാണന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാക്സീൻ നിര്‍ബന്ധങ്ങളെക്കുറിച്ചുള്ള അന്ത്യശാസന വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ ബുണ്ടസ്വെഹര്‍ യൂണിഫോം ധരിച്ച് തന്റെ കുടുംബപ്പേരും റാങ്കും അവകാശപ്പെടുന്നുണ്ട്്, ഒരു സര്‍ജന്റിനോ സ്ററാഫ് സര്‍ജന്റിനോ സമാനമായ ഒരു ജൂനിയര്‍ ഓഫിസറാണ് ഇയാള്‍.
ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും സൈനികര്‍ക്കും വാക്സീന്‍ നിര്‍ബന്ധമാണ് എന്ന സന്ദേശം പൊളിക്കാനാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. ഈ നിയമങ്ങള്‍ അസാധുവാക്കാൻ വെള്ളിയാഴ്ച വൈകിട്ടു നാലു വരെ സമയമുണ്ടെന്ന് അദ്ദേഹം ജര്‍മ്മന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് പ്രഖ്യാപിക്കുകയും ഇയാള്‍ ബുണ്ടസ്വെര്‍ സൈനികനാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പരസ്യമായി ആളുകളെ പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസിന്റെ തുടര്‍നടപടികള്‍ ക്രിമിനല്‍ ഇന്‍വെസ്ററിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് റോസന്‍ഹൈമിന്റെ പക്കലാണ്, ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.
English Summary : German soldier arrested after threats to Cabinet over Covid rules