ജര്‍മനിയില്‍ പണപ്പെരുപ്പം; എവിടെയും വിലക്കയറ്റം
Mail This Article
ബര്‍ലിന്‍∙ ജർമനിയിലെ പണപ്പെരുപ്പം 1992 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. രാജ്യത്തെ ഉപഭോക്തൃ വിലകള്‍ 1992 ജൂണിന് ശേഷമുള്ള ഏറ്റവും വേഗതയേറിയതും ഉയര്‍ന്ന ഘട്ടത്തിലെന്നും ഔദ്യോഗിക ഡാറ്റ പറയുന്നു.വർധിച്ചുവരുന്ന ഊര്‍ജ്ജ ചെലവുകളും വിതരണ തടസ്സങ്ങളുമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5.3 ശതമാനമായി ഉയര്‍ത്തിയത്, നവംബറിലെ 5.2 വർധനവിന് ശേഷം തുടര്‍ച്ചയായ ആറാം മാസവും ത്വരിതഗതിയിലായി എന്ന് ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഏജന്‍സി കണക്കുകളില്‍ പറഞ്ഞു.
2021ല്‍ മൊത്തത്തില്‍, പണപ്പെരുപ്പം 3.1 ശതമാനമായി ഉയര്‍ന്നു, 1993 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ഷാവസാന കണക്കാണിത്. ഊര്‍ജത്തിന്റെ ഉയര്‍ന്ന ചിലവ്, പകര്‍ച്ചവ്യാധി മൂലമുള്ള വിതരണ ശൃംഖല തടസ്സങ്ങള്‍ എന്നിവയും 2020ല്‍ ഒരു താല്‍ക്കാലിക വാറ്റ് വെട്ടിക്കുറയ്ക്കല്‍ പ്രകിയ നടത്തിയത് പിന്നീട് നിര്‍ത്തലാക്കി. ഇത് നിലവിലെ വിലക്കയറ്റം അളക്കുന്ന അടിസ്ഥാനം കുറിക്കുന്നു.
നിത്യോപയോഗ സാധനങ്ങള്‍ ഉള്‍4ടെ 12 ശതമാനം വിലക്കയറ്റമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
കോവിഡ്19 ലോക്ക്ഡൗണുകളുടെ സമ്പദ്വ്യവസ്ഥയിലെ ആഘാതം ലഘൂകരിക്കുന്നതിനായി അവതരിപ്പിച്ച നികുതി അവധിയുടെ അവസാന ഘടകമാണ് ഡിസംബറിലെ പണപ്പെരുപ്പ കണക്കുകള്‍. ഉയര്‍ന്നുവന്ന ചോദ്യം പണപ്പെരുപ്പം അതിന്റെ ഉച്ചകോടിയില്‍ എത്തിയോ അതോ ഇതുവരെ, ഇതുവരെ പ്രതീക്ഷിക്കാത്ത വര്‍ദ്ധനവ് ഉണ്ടാകുമോ എന്നതായിരുന്നു, എന്ന് പബ്ളിക് ലെന്‍ഡര്‍ സ്ഥാപനമായ കെഎഫ്ഡബ്ള്യുവിലെ ചീഫ് ഇക്കണോമിസ്ററ് ഫ്രിറ്റ്സി കോഹ്ളര്‍ ഗീബ് പറഞ്ഞു