ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫേലിയ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി. നിലവിലെ കൂട്ടുകക്ഷി ഭരണത്തില്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന സിഡിയുവിന് 35.9 ശതമാനം വോട്ടു നേടാനായി. എന്നാല്‍ ഭരണത്തിലുണ്ടായിരുന്ന എഫ്ഡിപിക്ക് 5.8 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

 മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം കണ്ട് വോട്ടു തേടിയ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടിയായ എസ്പിഡിക്ക് ചരിത്ര തോല്‍വിയാണ് നേരിടേണ്ടി വന്നത്. 26.5 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുമ്പുണ്ടായിരുന്ന 31.2 ല്‍ നിന്ന് പിന്നിലേക്ക് തള്ളപ്പെട്ടു. മുഖ്യമന്ത്രിയായ ഹെന്‍റിക് വ്യുസ്ററ് 41 ശതമാനം വോട്ടു നേടി .

ഏറ്റവും കൂടുതല്‍ കുതിപ്പും വോട്ടു ശതമാനവും ലഭിച്ചത് ഗ്രീന്‍ പാര്‍ട്ടിക്കാണ്. 6.4 ല്‍ നിന്ന് 18 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. എഫ്ഡിപി 12.6 ല്‍ നിന്ന് കൂപ്പുകുത്തി. വിദേശവിരുദ്ധരായ എഎഫ്ഡി 7.4 ല്‍ നിന്ന് 5.5 ലേക്ക് ചുരുങ്ങി. മറ്റു കക്ഷികള്‍ ഒക്കെതന്നെ നഷ്ടത്തിന്റെ പട്ടികയിലാണ്.

കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍ വരുകയും നിലവിലെ മുഖ്യമന്ത്രി ഹെന്‍റിക് വ്യുസ്ററ് (46) അടുത്ത മുഖ്യമന്ത്രിയാകാനുമാണ് സാധ്യത..  സംസ്ഥാനത്ത് ആകെ 199 അംഗങ്ങളാണുള്ളത്. സിഡിയുവിന് 78 ഉം, ഗ്രീന്‍ പാർട്ടിക്ക് 39 ഉം അംഗങ്ങളാണുള്ളത്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com