ADVERTISEMENT

ലുക്സംബര്‍ഗ്∙ ഉപഭോക്തൃ ഡാറ്റ നിലനിര്‍ത്താന്‍ ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്ന ജര്‍മനിയിലെ നിയമം യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ ലംഘനമാണന്ന് യൂറോപ്യന്‍ കോടതി ചൊവ്വാഴ്ച വിധിച്ചു. നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ നീതിന്യായ മന്ത്രിയോട് ആവശ്യപ്പെട്ടു.

 

ടെലികോം ഡോയ്ച്ച്ലാന്‍ഡ്, സ്പേസ് നെറ്റ് എന്നീ കമ്പനികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനു ടെലികോം സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ ട്രാഫിക്കും ലൊക്കേഷന്‍ ഡാറ്റയും ആഴ്ചകളോളം നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാക്കിയ നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ഇയു കോടതി കണ്ടെത്തി. ലുക്സംബര്‍ഗിലെ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ആണ് ജർമന്‍ നിയമത്തിന് എതിരായി വിധിച്ചത്.

 

ജര്‍മ്മനിയിലെ പരമോന്നത കോടതികളിലൊന്നായ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി, ഡാറ്റയില്‍ നിന്ന് ആളുകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരാനുള്ള പരിമിതമായ സാധ്യതയുണ്ടെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും വാദിച്ചിരുന്നു. നാസി ഭരണത്തിന്‍ കീഴിലും കമ്മ്യൂണിസ്ററ് കിഴക്കന്‍ ജര്‍മ്മനിയിലും ആളുകള്‍ കൂട്ട നിരീക്ഷണം നേരിട്ട ജർമനിയില്‍ ഡാറ്റാ സ്വകാര്യത ഒരു സെന്‍സിറ്റീവ് പ്രശ്നമാണ്.

 

കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐപി വിലാസങ്ങള്‍ സൂക്ഷിക്കുന്നത് പോലുള്ള നടപടികള്‍ ഇപ്പോഴും അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി നാന്‍സി ഫൈസര്‍ അഭിപ്രായപ്പെട്ടു. ഇതു കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com