യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി; ഇന്ത്യൻ രൂപ തകര്‍ന്നു തരിപ്പണമായി
Mail This Article
ലണ്ടന്‍ ∙ യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച രാത്രി യൂറോ 0.9554 ഡോളറായി കുറഞ്ഞു, 2002നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ബ്രിട്ടീഷ് പൗണ്ടിന് ഇതിലും കനത്ത നഷ്ടം നേരിട്ടു, ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തിങ്കളാഴ്ച പകല്‍ സമയത്ത് യൂറോ അതിന്റെ നഷ്ടത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിച്ചു. എന്നാല്‍, ഉച്ചതിരിഞ്ഞ് $0.9667 എന്ന വില നിശ്ചയിച്ചുവെങ്കിലും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് റഫറന്‍സ് നിരക്ക് $0.9646 ആയി പുതുക്കി നിശ്ചയിക്കേണ്ടി വന്നു. യൂറോയുടെ തളര്‍ച്ചയ്ക്ക് കാരണം പറയുന്നത് നിലവിലെ പ്രതിസന്ധികളില്‍ നിന്നും ഭൗമരാഷ്ട്രീയ അപകടങ്ങളില്‍ നിന്നും ഡോളര്‍ പ്രയോജനം നേടുന്നതു കൊണ്ടാണന്നാണ്. എല്ലാത്തിനുമുപരിയായി, യുക്രെയ്നിലെ യുദ്ധവും യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിയും നിക്ഷേപകരെ സുരക്ഷിതമെന്ന് കരുതുന്ന പ്രധാന നാണയത്തിലേക്ക് ആഴ്ചകളോളം പ്രേരിപ്പിക്കുന്നു.
യൂറോ സോണിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇറ്റലി വലതുപക്ഷ ദേശീയ ശക്തികള്‍ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചു, യൂറോ സോണിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യോജിപ്പിനെക്കുറിച്ചുള്ള വിപണികളില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഇറ്റലിയില്‍ വലത്തോട്ട് മാറിയതിന്റെ അനന്തരഫലങ്ങള്‍ ഡോളറിന്റെ കരുത്തിന് പുറമെ യൂറോയും അനുഭവിക്കുന്നുവെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
പൗണ്ട് സ്റ്റെര്‍ലിംഗ് പ്രത്യേക സമ്മര്‍ദ്ദത്തിലായി, വെള്ളിയാഴ്ചത്തെ നഷ്ടം ആവര്‍ത്തിച്ചു. തിങ്കളാഴ്ച, വില 1.0350 ഡോളറിലെ റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് താഴ്ന്നു.പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ആസൂത്രിതമായ നികുതി വെട്ടിക്കുറയ്ക്കല്‍ സാമ്പത്തിക വിപണികളെ ആശങ്കപ്പെടുത്തുന്നു. ലോകാബാങ്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, നികുതി പരിഷ്കരണം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്റെ കടബാധ്യത ഏകദേശം 400 ബില്യണ്‍ പൗണ്ട് വർധിപ്പിക്കും.
അതേസമയം, ആഗോള വിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. നിലവില്‍ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്. തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്തിയ ഇടപെടലാണ് വലിയ തകര്‍ച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്. എന്നാല്‍, വര്‍ഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ് കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ പരിഷ്കാരങ്ങളെ തുടര്‍ന്നാണെന്നാണ് ഉയരുന്ന വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മേയിലെ 59.44 എന്ന നിലയില്‍ നിന്നാണ് വന്‍ വിലയിടിവ്. 2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകര്‍ച്ചയെക്കാള്‍ ഇത്തവണ കാഠിന്യം കടുക്കാന്‍ സാധ്യതയേറെയാണ്.
ലോകസാമ്പത്തികരംഗത്ത് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപയാണെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം. നിലവിലെ സാഹചര്യത്തെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍, തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ആര്‍ബിഐയുടെ പുതിയ പണവായ്പാ നയത്തില്‍ അരശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രൂപ ക്ഷയിക്കുന്നത് ഇന്ത്യന്‍ സമ്പദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും.
എന്നാല്‍ വിലക്കയറ്റവും ഓഹരിവിപണി തകര്‍ച്ചയും രൂക്ഷമാക്കും. കഴിഞ്ഞ എട്ട് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ 22 രൂപയോളമാണ് വിലയിടിഞ്ഞത്. 1945ല്‍ ഐഎംഎഫ് രൂപീകരിക്കുമ്പോള്‍ സ്ഥാപക അംഗമായ ഇന്ത്യയുടെ കറന്‍സിക്ക് മൂന്ന് രൂപ മുപ്പത് പൈസയായിരുന്നു ഡോളറിനോടുള്ള വിനിമയ മൂല്യം. പല കാലങ്ങളിലായി തകര്‍ന്ന് തകര്‍ന്ന് തരിപ്പണമാകുകയാണ് ഇന്ത്യന്‍ രൂപ. ഒരു യൂറോയ്ക്ക് 78.47 ഇന്ത്യന്‍ രൂപ ലഭിക്കുമ്പോള്‍ ഒരു പൗണ്ടിന് 87.25 രുപയും ഡോളറിന് 81.64 രുപയുമാണ് വിനിമയ നിരക്ക്.