ADVERTISEMENT

വത്തിക്കാന്‍സിറ്റി∙ മധ്യാഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേക്കുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക് വിസിറ്റ് ജനുവരി 31 ന് ആരംഭിച്ചു.

Also read: യുകെയിലെ സമ്പദ് വ്യവസ്ഥ 2023 ല്‍ മോശമായി മാറുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

ചൊവ്വാഴ്ച രാവിലെ റോമില്‍ നിന്ന് ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്കാണ് പാപ്പായുടെ വിമാനം പറന്നുയര്‍ന്നത്. യാത്രയുടെ ആദ്യഭാഗം ദശലക്ഷക്കണക്കിന് ആളുകളുള്ള മെട്രോനഗരത്തില്‍ ചെലവഴിക്കുന്ന ഫ്രാന്‍സിസ് പാപ്പാ വെള്ളിയാഴ്ച ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലേക്ക് പറക്കും. രണ്ടു ക്രിസ്ത്യന്‍ രാജ്യങ്ങളിലും സമാധാനവും കൂടുതല്‍ യോജിപ്പുള്ള സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കാനാണു കത്തോലിക്കരുടെ തലവന്‍ ആഗ്രഹിക്കുന്നത്. കോംഗോയും ദക്ഷിണ സുഡാനും സമീപകാലത്ത് വിമതരുടെയോ എതിരാളികളുടെയോ കൈകളില്‍ അക്രമാസക്തമായ സംഭവങ്ങളില്‍ ഏറെ ആശങ്കയിലാണ്. കാല്‍മുട്ടിലെ പ്രശ്നം കാരണം വീല്‍ചെയറും പാപ്പയ്ക്കൊപ്പമുണ്ട്.

pope-francis-sudan

സമാധാനത്തിന്റെ തീർഥാടകനായി പുറപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഫെബ്രുവരി 5 വരെയാണ്.നീണ്ട സംഘട്ടനങ്ങള്‍കൊണ്ട് കലുഷിതമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിയും രോഗവും മൂലം വളരെയധികം കഷ്ടപ്പെടുന്ന ആളുകള്‍ നരകയാതനയിലാണ് ജീവിക്കുന്നത്. വിദേശത്തേക്കുള്ള പാപ്പായുടെ 40–ാം അപ്പസ്തോലിക യാത്രയാണ് ഇത്. ഇരു രാജ്യങ്ങളിലെയും സിവില്‍ അധികാരികള്‍ക്കും ബിഷപ്പുമാര്‍ക്കും അവരുടെ ക്ഷണങ്ങള്‍ക്കും സന്ദര്‍ശനത്തിനായി അവര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ബുധനാഴ്ച, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ ജനങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഘോഷമായ കുര്‍ബാന അര്‍പ്പിക്കും. 86 കാരനായ പാപ്പാ കഴിഞ്ഞ വര്‍ഷം സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ യാത്ര ആറു മാസത്തേക്കു മാറ്റിവയ്ക്കേണ്ടി വന്നു.

37 വര്‍ഷത്തിനുള്ളില്‍ കോംഗോയിലേക്കു പോകുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പാ. ഒരുപക്ഷേ കത്തോലിക്കാ സഭ വളരെക്കാലമായി പ്രബലമായ പങ്ക് വഹിച്ച ഒരു രാജ്യത്ത് സമൂഹബോധം ശക്തിപ്പെടുത്തുകയുമാണ് പാപ്പായുടെ സന്ദര്‍ശന ലക്ഷ്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍ പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെപ്പോലെ, കിന്‍ഷാസ ഇന്നും വൈവിദ്ധ്യാന്തരീക്ഷമുള്ള ഒരു നഗരമാണ്, ബാറുകള്‍ക്കും റുംബ സംഗീതത്തിനും സമ്പന്നമായ സമ്പത്തിനും പേരുകേട്ടതാണ്. ഇതു വൈരുധ്യങ്ങളുടെ ഒരു മഹാനഗരം കൂടിയാണ്.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത്, ആളുകള്‍ പലപ്പോഴും തലസ്ഥാനത്താല്‍ ഉപേക്ഷിക്കപ്പെട്ടതായി അനുഭവപ്പെടുന്നു. 1990~കളില്‍ മൊബുട്ടുവിന്റെ പതനത്തിനു ശേഷം പല സ്ഥലങ്ങളിലും സമാധാനം തിരിച്ചെത്തിയിട്ടില്ല. 1998 നും 2007 നും ഇടയില്‍ മാത്രം, 5.4 ദശലക്ഷം ജീവനുകള്‍ സംഘടനങ്ങളിലോ അവ സൃഷ്ടിച്ച മാനുഷിക പ്രതിസന്ധികളിലോ നഷ്ടപ്പെട്ടുവെന്നു എയ്ഡ് ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റിയുടെ ഒരു പഠനം പറയുന്നു.

2020ല്‍, കിഴക്കന്‍ കോംഗോയിലെ 120~ലധികം വിമത ഗ്രൂപ്പുകളെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണക്കാക്കി. അവയിലൊന്ന്, എം23, അടുത്തിടെ ഗോമയ്ക്ക് സമീപം ആക്രമണം നടത്തി, അയല്‍രാജ്യമായ റുവാണ്ടയുമായി സംഘര്‍ഷം നിലവിലുണ്ട്. യുഎന്‍ വിദഗ്ധ സംഘത്തിന്റെ ഡിസംബറിലെ റിപ്പോര്‍ട്ടില്‍ റുവാണ്ടന്‍ പ്രതിരോധ സേനയുടെ ഇടപെടലിന്റെ "സാരമായ തെളിവുകള്‍" കണ്ടെത്തുകയും ചെയ്തു. ഏകദേശം 15 ദശലക്ഷം നിവാസികളില്‍ വലിയൊരു ഭാഗം ദാരിദ്യ്രത്തിലാണു ജീവിക്കുന്നത്.

English Summary: Pope Francis started his apostlic visit to Congo and South Sudan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com