ADVERTISEMENT

നോക്ക് ∙ അയർലൻഡ് സിറോ മലബാർ സഭയുടെ നാഷനൽ നോക്ക് തീർഥാടനം ഭക്തിസാന്ദ്രമായി. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു. കോവിഡിനു ശേഷം വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സിറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരുന്നു. 

knock-pilgrimage-6

 

knock-pilgrimage-4

അയർലൻഡ് സിറോ മലബാർ സഭയുടെ നാഷനൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, പിൽഗ്രിമേജ് കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട്, റീജനൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, ഫാ. ബിജോ ഞാളൂർ, ‌ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. റെജി ചെരുവൻകാലായിൽ, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ജോഷി പാറോക്കാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ഷിന്റോ, ഫാ. ഇഗ്നേഷ്യസ് ബിജു, ഫാ. ഷോജി പുത്തെൻപുരയ്ക്കൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവരും സഹകാർമ്മികരായിരുന്നു. 

knock-pilgrimage

 

knock-pilgrimage-2

ഓൾ അയർലൻഡ് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസിലെ ക്രിസ് പോൾ ഷിന്റോ (സോർഡ്സ് - ഒന്നാം റാങ്ക്), റിയോൻ സേവ്യർ, അഗസ്റ്റസ് ബെനെഡിറ്റ് (സോർഡ്സ് - രണ്ടാം റാങ്ക്), തോമസീൻ ചുങ്കത്ത് (സോർഡ്സ് - മൂന്നാം റാങ്ക്) എന്നീ കുട്ടികളേയും ഏഴാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ അമൽ ഫ്രാൻസീസ് രാജേഷ് (ലൂക്കൻ), രണ്ടാം റാങ്ക് നേടിയ റിയ രഞ്ചിത്ത് (ഗാൽവേ), മൂന്നാം റാങ്ക് കിട്ടിയ ഷോൺ സതീഷ് (ബ്ലാഞ്ചാർഡ്സടൗൺ) എന്നീ കുട്ടികൾക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പത്താം ക്ലാസിലെ ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക് -   ഒന്നാം റാങ്ക് ), അലൻ സോണി (താല - രണ്ടാം റാങ്ക്), അലീന മാഞ്ഞൂരാൻ റ്റോജോ (താല - മൂന്നാം റാങ്ക്) പന്ത്രണ്ടാം ക്ലാസിലെ ജോസഫ് ജോൺസൻ (സോർഡ്സ് - ഒന്നാം റാങ്ക്), ക്രിസ്റ്റി മരിയ ബെൻ (നാവൻ - രണ്ടാം റാങ്ക്), ഐറിൻ റാണി കുര്യൻ (ബെൽ ഫാസ്റ്റ് - മൂന്നാം റാങ്ക്) എന്നീ കുട്ടികൾക്കും ഉപഹാരം സമർപ്പിച്ചു.

 

കഴിഞ്ഞ വർഷങ്ങളിൽ അയർലൻഡിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലൻഡിലെ ജിസിഎസ്സി, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് വിതരണം ചെയ്തു. അവാർഡിന് അർഹരായവർ ചുവടെ: 

ജിസിഎസ്‍സി: അനു മേരി ജോസഫ് (പോർട്ടാഡൗൺ)

എ- ലെവൽ: ആൻ മേരി ജോസഫ് (ഡെറി)

ജൂനിയർ സേർട്ട്: ജോർജ്ജ് സി. കുര്യൻ (ബ്ലാഞ്ചാർഡ്സ്ടൗൺ)

knock-pilgrimage-5

ലീവിങ്ങ് സേർട്ട്: ജോസഫ് ഷിബി, ഹന്ന മേരി മാത്യു (അത്തായി), മിഷ മെറിൻ മാത്യു (ഡൺ ഡാൽക്ക്), റോസ് റൈൻ (ഇഞ്ചിക്കോർ), കാതലീൻ മരിയ മിലാൻ (ബ്ലാഞ്ചാർഡ്സ്ടൗൺ) 

അഞ്ചു മക്കളുള്ള ഡബ്ലിനിലെ രാജൻ പൈനാടത്ത് തരിയൻ & സെലെറ്റി വർഗ്ഗീസ്, മാത്യു ജോസഫ് & ബിന്ദു മാത്യു, വാട്ടർഫോർഡിലെ സിജോ ജോർഡി & ബിന്റ സിജോ, ക്ലോണമെലിലെ ജിന്നി ജോസ് & ജോസി ജോസ്, ലെറ്റർകെനിയിലെ വർഗ്ഗീസ് പോൾ & ബെൻസി വർഗ്ഗീസ് പോൾ ദമ്പതികളുടെ കുടുംബങ്ങളെ ആദരിച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാന സെന്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി. എസ്എംവൈഎം ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും ചെറുപുഷ്പം മിഷ്യൻ ലീഗ് പതാകയേന്തിയ കുഞ്ഞു മിഷനറിമാരും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. 

ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ലിസ്ബണിൽ നടക്കുന്ന സിറോ മലബാർ യുവജന സംഗമം, ലോക യുവജന സംഗമം എന്നിവ വിളംബരം ചെയ്ത് സീറോ മലബാർ യൂത്ത് മൂവ്മെന്റ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയിയും, മാതൃസ്‌നേഹം വിളിച്ചോതിയ സന്ദേശങ്ങളും, ഭംഗിയായും ചിട്ടയായും  ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർഥാടകർക്ക് നവ്യാനുഭവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com