ADVERTISEMENT

ലണ്ടൻ ∙ മഞ്ഞും മഴയും കനത്തതിനൊപ്പം ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണവും ദിവസേന വർധിക്കുന്നു. പനിക്ക് ചികിത്സതേടി ദിവസേന എൻ.എച്ച്.എസ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 5400 ആയെന്നാണ് കണക്കുകൾ. കഴിഞ്ഞയാഴ്ചത്തേക്കാൾ ആയിരം പേരാണ് ദിവസവും അധികമായി സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നത്. 

എൻ.എച്ച്.എസ് ഇംഗ്ലണ്ടിലെ ഇരുപതു ട്രസ്റ്റുകളിൽ രോഗികളുടെ ബാഹുല്യം മൂലം ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. വെൽഷ് ആംബുലൻസ് സർവീസും സമാനമാായി ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡിലും സമാനമായ സാഹചര്യമാണെന്നാണ് റോയൽ കോളജ് ഓഫ് എമർജൻസി സാക്ഷ്യപ്പെടുത്തുന്നത്. ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിലെ സ്ഥിതി കോവിഡ് കാലത്തേതിന് സമാനമാണെന്ന് എൻ.എച്ച്.എസ്. ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രഫ. സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നേരത്തെ പ്രതിപക്ഷനേതാക്കൾ ഉൾപ്പെടെയുള്ളവർ ഈ വിമർശനം ഉന്നയിച്ചിരുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 2023ലേതിനേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

English Summary:

Flu Rises Sharply in England's Hospitals, NHS Warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com