ADVERTISEMENT

കറ്റോവീസ്∙ പോളണ്ടിലെ കറ്റോവീസ് നഗരത്തിൽ ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത കോടതിയിൽ വെളിപ്പെടുത്തി യുവാവ്. മൊട്ടുസ് ഹെപ്പ (20) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. നാണയമെറിഞ്ഞാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

2023 ഓഗസ്റ്റിലാണ് സംഭവം. വിക്ടോറിയ കോസിൽസ്ക എന്ന പെൺകുട്ടി ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഹെപ്പയെ പരിചയപ്പെട്ടു. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. പെൺകുട്ടിയെ തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് കോസിൽസ്ക ഉറങ്ങിയപ്പോൾ ഹെപ്പ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം പൊലീസിനെ വിളിച്ചു.

"കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞാൻ ഒരു നാണയം എറിഞ്ഞു. ഹെഡ്സ് വന്നാൽ കൊല്ലണം, ടെയിൽസ് വന്നാൽ വേണ്ട എന്ന് തീരുമാനിച്ചു. നാണയം ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു" ഹെപ്പ പൊലീസിനോട് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവത്തിന് മുൻപ് താൻ ആരെയെങ്കിലും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇരയെ കണ്ടെത്താൻ നഗരത്തിൽ ചുറ്റിനടന്നിരുന്നതായും പ്രതി വെളിപ്പെടുത്തി.

‘‘സ്വന്തം വീട്ടിലേക്ക് പോകാനോ എന്‍റെ കൂടെ വരാനോ താത്പര്യമെന്ന് ചോദിച്ചു. പെൺകുട്ടി എന്‍റെ കൂടെ വരാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തിയ ഞങ്ങൾ അവിടെ ഇരുന്നു, കാര്യമായി സംസാരിച്ചില്ല. പിന്നെ പെൺകുട്ടി ഉറങ്ങിപ്പോയി. ഞാൻ മുറിയിൽ ചുറ്റിനടന്നു, അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ ഒരു നാണയം എറിഞ്ഞു, അത് ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു

എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ചില കാര്യങ്ങൾ സംഭവിക്കുന്നു, പക്ഷേ അതിൽ എനിക്ക് യാതൊരു സ്വാധീനവുമില്ല. ചിലപ്പോൾ എനിക്ക് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോൾ ഞാൻ ഒരു നാണയം എറിയും. ഞാൻ അവളുടെ നെഞ്ചിൽ ഇരുന്നു അവളെ കഴുത്തു ഞെരിച്ച് കൊല്ലാൻ തുടങ്ങി. കഴുത്തു ഞെരിച്ച് കൊല്ലാൻ ഞാൻ തീരുമാനിച്ചതിന് കാരണം അപ്പോൾ രക്തമൊന്നും ഉണ്ടാകില്ല എന്നതാണ്. അവൾ ശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു. പോരാടാൻ അവൾക്ക് ശക്തിയില്ലായിരുന്നു. അവൾ ചെറുക്കാൻ ശ്രമിച്ചു, പക്ഷേ വളരെ വൈകിപ്പോയി.

ഞാൻ അവളെ കൊന്നതിനുശേഷം,  അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, എന്നിട്ട് ഞാൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നെ ഞാൻ വസ്ത്രം ധരിച്ച് മൃതദേഹം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ യുക്തിസഹമായി ചിന്തിക്കുകയായിരുന്നില്ല.  മൃതദേഹം ഒരു ബാഗിൽ ഇട്ടു പുതപ്പിൽ പൊതിഞ്ഞു.  അത് കത്തിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്തിയാൽ എനിക്ക് സുഖം തോന്നുമെന്ന് ഞാൻ കരുതി" ഹെപ്പ കോടതിയിൽ വെളിപ്പെടുത്തി.

ഹെപ്പ ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മുതൽ പ്രതി കസ്റ്റഡിയിലാണ്. ഗ്ലിവൈസിൽ നടന്ന ആദ്യ വിചാരണ ജനുവരി എട്ടിന് നടന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും. ഹെപ്പയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.  

English Summary:

Man murders teenager after flipping a coin, then has sex with her corpse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com