പ്രധാനമന്ത്രി പെട്രി ഓർപോയുമായി ഫിൻലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

Mail This Article
ഫിന്‍ലന്‍ഡ് ∙ ഫിന്‍ലന്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ഷമീര്‍ കണ്ടത്തില്‍ പ്രധാനമന്ത്രി പെട്രി ഓര്‍പോയുമായി കൂടിക്കാഴ്ച നടത്തി. സമീപകാല നയമാറ്റങ്ങള്‍ കുടിയേറ്റ സമൂഹത്തിലുണ്ടാക്കിയ ആശങ്കകള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ആശങ്കകള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി.
ഫിന്‍ലൻഡിലെ കുടിയേറ്റക്കാര്‍ക്ക് ശക്തമായ പ്രാതിനിധ്യം നല്‍കേണ്ടതിന്റെ പ്രാധാന്യം, പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. എസ്പൂവിലെ ഇന്ത്യന്‍ സമൂഹം ഒന്നിച്ചാല്‍, വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാരിനും രാജ്യത്തെ വൈിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കുമിടയില്‍ ശക്തമായ പാലമാകാനുള്ള തന്റെ പ്രതിബദ്ധത പ്രധാന മന്ത്രിയുടെ വാക്കുകളില്‍ വ്യക്തമായിരുന്നുവെന്ന് ഷമീര്‍ കണ്ടത്തില്‍ ഫെയ്സ് ബുക്കിൽ കുറിച്ചു.
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ താല്പര്യവും പ്രധാനമന്ത്രി പങ്കുവെച്ചു. 2013ല്‍ ഫിന്‍ലന്‍ഡിലെ കുക്കൂമസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഷമീര്‍ കണ്ടത്തില്‍ 2017ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവളളി സ്വദേശിയായ ഷമീര്‍ ഫിന്‍ലന്‍ഡിലെ സാമൂഹ്യ സേവന രംഗത്തും സജീവമാണ്.