ADVERTISEMENT

ഗ്രാൻ കാനറിയ∙ അതിശക്തമായ മഴയെ തുടർന്ന് സ്പെയിനിലെ ഗ്രാൻ കാനറിയ ദ്വീപിൽ വലിയ പ്രളയം. കനത്ത മഴയിൽ ഗ്രാൻ കാനറിയയിലെ തെരുവുകൾ കുതിച്ചൊഴുകുന്ന നദികളെ പോലെയായി മാറി. ചെളിയും മണ്ണും തെരുവുകളിൽ കുന്നുകൂടിയിട്ടുണ്ട്. കാറുകൾ കടലിലേക്ക് ഒലിച്ചുപോയി. 

ശക്തമായ ഒഴുക്കിൽ കാറുകൾ പാലങ്ങൾക്കടിയിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വെള്ളം കുതിച്ചൊഴുകുന്ന തെരുവുകളിൽ മുങ്ങിയ കാറിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ദൃശ്യങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ശക്തമായ മഴയിൽ ഒരു കാർ മീറ്ററുകളോളം ദൂരം കടലിലേക്ക് ഒഴുകിപ്പോകുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. Image Credit:X/Ayun_Telde
അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. Image Credit:X/Ayun_Telde

കാനറി ദ്വീപുകളിൽ മാർച്ച് 1 മുതൽ ശക്തമായ മഴയെ തുടർന്ന് അധികൃതർ ‘പ്രീ-അലർട്ട്’ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ചയും മഴ തുടരുമെന്ന് സ്പെയിനിലെ ദേശീയ കാലാവസ്ഥാ ഏജൻസിയായ എമെറ്റ് അറിയിച്ചു. ഗ്രാൻ കാനറിയയിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഗ്രാൻ കാനറിയയിലെ തെരുവുകൾ കുതിച്ചൊഴുകുന്ന നദികളായി മാറിയിരിക്കുകയാണ്.


കാനറി ദ്വീപുകളിൽ മാർച്ച് 1 മുതൽ ശക്തമായ മഴയെ തുടർന്ന് അധികൃതർ ‘പ്രീ-അലർട്ട്’ പ്രഖ്യാപിച്ചിരുന്നു.  Image Credit:X/Ayun_Telde
കാനറി ദ്വീപുകളിൽ മാർച്ച് 1 മുതൽ ശക്തമായ മഴയെ തുടർന്ന് അധികൃതർ ‘പ്രീ-അലർട്ട്’ പ്രഖ്യാപിച്ചിരുന്നു. Image Credit:X/Ayun_Telde

അടിയന്തര സേവനങ്ങൾ ‘ഹൈ അലർട്ടിലാണ്’. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ടെൽഡെയിലെ സാലിനെറ്റാസ് അയൽപക്കത്ത് താമസക്കാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. എമെറ്റ് മുന്നറിയിപ്പ് അനുസരിച്ച്, ഗ്രാൻ കാനറിയയിലും ടെനെറൈഫിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ബുധനാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നതിനാണ് സാധ്യത.

ടെനെറൈഫിൽ, പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 80 ഓളം ആളുകൾ ഒരു സൂപ്പർമാർക്കറ്റിൽ കുടുങ്ങി.  വലെൻസിയയിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ഈ മേഖലയിലെ സ്കൂളുകൾ അടച്ചിട്ടു. 

കഴിഞ്ഞ വർഷം വലെൻസിയയിലും സ്പെയിനിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ 200 ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും പ്രാദേശിക അധികാരികൾക്കെതിരെ വലിയ പ്രതിഷേധം ഉണ്ടാകുകയും ചെയ്തിരുന്നു.പതിറ്റാണ്ടുകളിലെ സ്പെയിനിലെ ഏറ്റവും മാരകമായ കാലാവസ്ഥാ ദുരന്തമായിരുന്നു അത്. 

English Summary:

Gran Canaria Flooded: Cars Swept to Sea, Red Alert Issued

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com