ജര്‍മനിയുടെ ‘ഡെബ്റ്റ് ബ്രേക്കില്‍’ നിന്ന് സർക്കാരിന് മോചനം

Mail This Article
ബര്‍ലിന്‍ ∙ ജര്‍മ്മനിയില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന സിഡിയുവും എസ്പിഡിയും തമ്മിലുള്ള പ്രാഥമിക ചര്‍ച്ചകളില്‍ നേരത്തെ യുള്ള ഫലം കണ്ടുതുടങ്ങി. സിഡിയു, എസ്പിഡി പാര്‍ട്ടികള്‍ പ്രധാന സാമ്പത്തിക പാക്കേജ് അംഗീകരിച്ചതോടെ രാജ്യത്തിന്റെ പ്രതിരോധച്ചെലവ് വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ടിനാണ് പാര്‍ട്ടികള്‍ ഇപ്പോള്‍ സമ്മതിച്ചത്. ഇതോടെ നിലവിലെ സര്‍ക്കാര്‍ പരാജയപ്പെട്ട "ഡെബ്റ്റ് ബ്രേക്കില്‍" നിന്ന് മോചിപ്പിക്കപ്പെട്ടു.
ജര്‍മ്മനിയുടെ അടുത്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതിരോധവും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് നൂറിലധികം ബില്യണ്‍ യൂറോ സമാഹരിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. യൂറോപ്പിലും നാറ്റോ സഖ്യത്തിലും അമേരിക്കയ്ക്ക് താല്‍പ്പര്യം നഷ്ടപ്പെടുന്നു എന്ന ഭയം മുന്‍ നിര്‍ത്തിയാണ് "ഡെബ്റ്റ് ബ്രേക്കില്‍ ഇപ്പോള്‍ ഉറച്ച തീരുമാനം കൈക്കൊണ്ടത്. മെര്‍സിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ (സിഡിയു), ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന് (സിഎസ്യു), സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) എന്നിവയ്ക്കൊപ്പം പര്യവേക്ഷണ ചര്‍ച്ചകള്‍ക്കിടയിലാണ് പ്രഖ്യാപനം.
സിഎസ്യുവിലെ മാര്‍ക്കുസ് സോഡര്‍, എസ്പിഡി സഹ~നേതാക്കളായ ലാര്‍സ് ക്ളിംഗ്ബെയില്‍, സാസ്കിയ എസ്കെന്‍ എന്നിവര്‍ക്കൊപ്പമാണ് മെര്‍സ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഡെബ്റ്റ് ബ്രേക്ക് പരിധിയില്‍ നിന്ന് ജര്‍മ്മനിയുടെ ജിഡിപിയുടെ 1% കവിയുന്ന പ്രതിരോധ ചെലവുകളുടെ നിയന്ത്രണം ലഘൂകരിക്കുന്നതിന് ജര്‍മ്മന്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സമ്മതിച്ചതായി നേതാക്കള്‍ പറഞ്ഞു.
2024~ലെ ജര്‍മ്മന്‍ ജിഡിപിയെ അടിസ്ഥാനമാക്കി, ഏകദേശം 45 ബില്യണ്‍ യൂറോയ്ക്ക് മുകളിലുള്ള എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും.കൂടാതെ, രാജ്യത്തിന്റെ 16 വ്യക്തിഗത ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്കും അവരുടെ സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 0.35% വരെ വായ്പ എടുക്കാന്‍ അനുമതിയുണ്ട്.സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ടാണ് അടുത്ത സര്‍ക്കാര്‍ രൂപീകരണം. ജര്‍മ്മനിയുടെ ഡെബ്റ്റ് ബ്രേക്ക് സ്ഥിരതയും വളര്‍ച്ചയും സന്തുലിതമാക്കുമെന്നാണ് പ്രതീക്ഷ. വ്യാവസായിക, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ക്കായി 500 ബില്യണ്‍ യൂറോയുടെ പുതിയ പ്രത്യേക ഫണ്ടും പാര്‍ട്ടികള്‍ സമ്മതിച്ചിട്ടുണ്ട്, ഇത് വരും ദശകത്തില്‍ ജര്‍മ്മനിയുടെ രോഗാവസ്ഥയിലുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബജറ്റ്, കുടിയേറ്റം, സാമ്പത്തിക മത്സരക്ഷമത, സുരക്ഷ എന്നിവയില്‍ പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി പാര്‍ട്ടികള്‍ തങ്ങളുടെ പര്യവേക്ഷണ സഖ്യ ചര്‍ച്ചകള്‍ തുടരാന്‍ ഒരുങ്ങുകയാണ്. ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലേക്ക്" എത്രയും വേഗം തിരിച്ചെത്തിയാല്‍ മാത്രമേ പ്രതിരോധ ചെലവിലെ അത്തരം വര്‍ദ്ധനവ് തടയാന്‍ കഴിയൂ എന്ന് മെര്‍സ് പറഞ്ഞു.മത്സരാധിഷ്ഠിത സാഹചര്യങ്ങളില്‍ പുരോഗതി മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളില്‍ വേഗത്തിലും സുസ്ഥിരമായ നിക്ഷേപവും ആവശ്യമാണന്നും മെര്‍സ് പറഞ്ഞു.
അമേരിക്കയുടെ നയം മാറ്റത്തിന് മറുപടിയാണ് ജര്‍മ്മനിയുടെ ഈ നടപടി. നിലവിലെ പാര്‍ലമെന്റ് കാലഹരണപ്പെടുന്നതിന് മുമ്പ് രണ്ട് പ്രമേയങ്ങളും,പ്രതിരോധച്ചെലവും അടിസ്ഥാന സൗകര്യവികസന സ്പെഷ്യല്‍ ഫണ്ടും അവതരിപ്പിക്കും, സിഡിയുവും എസ്പിഡിയും ഭരണഘടനാ മാറ്റത്തിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ട് നേടുന്നതിന് ഗ്രീന്‍സിന്റെയും എഫ്ഡിപിയുടെയും പിന്തുണയെ ആശ്രയിച്ചിരിയ്ക്കും. ഗ്രീന്സിനെയും എഫ്ഡിപിയെയും നിര്‍ദ്ദേശങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടന്ന് മെര്‍സ് പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന് ഉച്ചകോടിക്ക് മുന്നോടിയായി പ്രവര്‍ത്തിക്കാനുള്ള ജര്‍മ്മനിയുടെ കഴിവ് പ്രകടമാക്കുന്നതിനാണ് ബര്‍ലിനില്‍ നിന്നുള്ള നീക്കങ്ങള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള യുണൈറ്റഡ് സ്റേററ്റ്സ് വിദേശനയത്തിലെ പ്രത്യക്ഷമായ മാറ്റത്തോടുള്ള സംഘത്തിന്റെ പ്രതികരണത്തെക്കുറിച്ച് അംഗരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആഴ്ചകളായി പാര്‍ലമെന്റില്‍ തടഞ്ഞുവച്ച ഉക്രെയ്നിനായി മൂന്ന് ബില്യണ്‍ യൂറോയുടെ സഹായ പാക്കേജിന് ഉടനടി അംഗീകാരം നല്‍കുന്നതിന് താന്‍ ശ്രമിക്കുമെന്നും മെര്‍സ് പറഞ്ഞു.