ADVERTISEMENT

ഇപ്സ്വിച് ∙ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇപ്സ്വിച്ചിൽ പുതിയ ദേവാലയം രൂപീകൃതമായി. ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ദിനമായ മേയ് 11 ന് ആദ്യ കുർബാന അർപ്പിക്കും.

യുകെയിലെ മലങ്കര സഭയ്ക്ക് ഇത് ഒരു അഭിമാനനിമിഷമാണെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓർത്തഡോക്സ് വിശ്വാസികൾ ജീവിത സാഹചര്യങ്ങളുടെയും ജോലിയുടെയും ഭാഗമായി ഇപ്സ്വിച്ചിലും പരിസര പ്രദേശങ്ങളിലും എത്തപ്പെട്ടിട്ടുണ്ടെന്നും അവരുടെ ചിരകാല സ്വപ്നമാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ സ്ഥാപിതമായതിലൂടെ സാക്ഷാത്കരിക്കാൻ പോകുന്നതെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു.

സഭാ പിതാക്കന്മാർ പഠിപ്പിച്ച ആത്മീയ പാതയിലൂടെ ദൈവത്തെ ആരാധി ക്കുവാനും വളർന്നു വരുന്ന കുഞ്ഞുങ്ങളെ ക്രിസ്തീയ വിശ്വാസത്തിലൂടെ വളർത്തുവാനും ഉതകുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ദേവാലയം രൂപീകൃതമായതെന്നും സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് അനുവദിച്ചതാണ് പ്രസ്തുത ദേവാലയമെന്നും ഭാരവാഹികൾ പറഞ്ഞു. മേയ് 11ന് കുർബാനയും ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും സമുചിതമായി ആഘോഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇടവക വികാരി ഫാ. ലിജു വർഗീസിന്റെ കാർമികത്വത്തിലാണ് പെരുന്നാളും കുർബാനയും നടത്തപ്പെടുന്നത്. മെയ് 11 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന പെരുന്നാളിലും കുർബനയിലും തുടർന്നുള്ള ലഘു ഭക്ഷണത്തിലും ഏവരും പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കണമെന്ന് കോൺഗ്രിഗേഷന്റെ വികാരി ഫാ. ലിജു വർഗീസ്, ട്രസ്റ്റി മാത്യു എം തോമസ്, സെക്രട്ടറി ലിജോ എം ഈശ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
St.John The Baptist Church, 74, Cauldwell Hall Road, 
Ipswich- IP4 4QE 

English Summary:

New church for Malankara Orthodox Church in Ipswich

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com