യൂറോപ്യൻ നേതാക്കൾ കീവിൽ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി; റഷ്യയ്ക്ക് മുന്നറിയിപ്പ്

Mail This Article
ബർലിൻ∙ ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോ, യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നീ നേതാക്കൾ കീവിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
തലസ്ഥാനമായ കീവിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ (മൈദാൻ) യുദ്ധത്തിൽ മരിച്ചവരുടെ സ്മാരകത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോ, ഒലീന സെലെൻസ്ക, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കീവിൽ എത്തിയത്. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വിവിധ തരത്തിലുള്ള ചർച്ചയും നടത്തി.
യുദ്ധം നിർത്താൻ വിസമ്മതിച്ചാൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഉണ്ടാകുമെന്ന് ജർമ്മനിയുടെ മേർട്‌സ് റഷ്യക്ക് മുന്നറിയിപ്പ് നൽകി. 30 ദിവസത്തെ വെടിനിർത്തലിന് വിസമ്മതിച്ചാൽ റഷ്യ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ് ഒരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി.