ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്‌ലാണ്ടർ 103-ാം വയസ്സിൽ അന്തരിച്ചു

Mail This Article
ബർലിൻ∙ ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്‌ലാണ്ടർ 103-ാം വയസ്സിൽ അന്തരിച്ചു. യുദ്ധകാലത്ത് കുറച്ചുകാലം ബർലിനിൽ ഒളിവിൽ കഴിഞ്ഞ ഫ്രൈഡ്‌ലാണ്ടറെ 1944ൽ തെരേസിൻസ്റ്റാഡ് കോൺസൻട്രേഷൻ ക്യാംപിലേക്ക് കൊണ്ടുപോയിരുന്നു. യുദ്ധം അവസാനിച്ച ഉടൻ തന്നെ അവർ അമേരിക്കയിലേക്ക് കുടിയേറി. 88-ാം വയസ്സിൽ, 2010ൽ ആണ് അവർ ബർലിനിലേക്ക് തിരികെ വന്നത്. കഴിഞ്ഞ വർഷം ജർമൻ വോഗ് മാസികയുടെ കവർ പേജിലും ഫ്രൈഡ്‌ലാണ്ടർ ഇടംപിടിച്ചിരുന്നു.
ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയർ അനുശോചനം അറിയിച്ചു. ജർമനിയിലേക്ക് മടങ്ങിയ ശേഷം ഫ്രൈഡ്‌ലാണ്ടർ നിരവധി പ്രസംഗങ്ങൾ നടത്തുകയും കുട്ടികളോടും യുവാക്കളോടും സംസാരിക്കാൻ ജർമൻ സ്കൂളുകൾ സന്ദർശിക്കുകയും ചെയ്തു. "തിരികെ വന്നത് ശരിയാണോ എന്ന് ഞാൻ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്" എന്ന് 2010ൽ "എ ലോംഗ് വേ ഹോം" എന്ന ഡോക്യുമെന്ററിയിൽ ഫ്രൈഡ്‌ലാണ്ടർ പറഞ്ഞിരുന്നു. 2023ൽ അവർ മാർഗോട്ട് ഫ്രൈഡ്‌ലാണ്ടർ ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു.
ഹോളോകോസ്റ്റ് അതിജീവിതനെയാണ് ഫ്രൈഡ്‌ലാണ്ടർ വിവാഹം കഴിച്ചത്.