ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18ന്

Mail This Article
വത്തിക്കാന്‍ സിറ്റി ∙ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആഘോഷമായ കുർബാനയോടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ നടത്തുന്ന ആഴ്ചതോറുമുള്ള പൊതുദർശനത്തിന് മേയ് 21 മുതൽ തുടക്കമാവും.
ആഗോള കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ യുഎസിൽനിന്നുള്ള ആദ്യ മാർപ്പാപ്പയാണ്. കർദിനാൾ സ്ഥാനമേറ്റ് രണ്ടാം വർഷമാണ് മാർപ്പാപ്പ പദവിയിലേക്ക് എത്തുന്നത്. 1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിൽ ജനിച്ചു. ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ വളർന്ന അദ്ദേഹം, കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ പാരമ്പര്യത്തിലാണ് വളർന്നത്.
ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1982 ൽ 27–ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.